road

അടിമാലി: ദേശിയപാത 185ൽ പനംകുട്ടി പവർഹൗസിന് സമീപം ഇടിഞ്ഞ് പോയ ഭാഗം പുനർനിർമ്മിക്കാൻ നടപടിയില്ല.2018ലെ പ്രളയത്തിൽ പെരിയാർ കരകവിഞ്ഞതോടെയായിരുന്നു പനംകുട്ടി പവർഹൗസിന് സമീപം ദേശിയപാതയിലെ ഒരു ഭാഗം ഇടിഞ്ഞ് പോയത്.പ്രളയാനന്തരം രണ്ടര വർഷങ്ങൾ പിന്നിട്ടിട്ടും ഇടിഞ്ഞ് പോയ ഭാഗത്ത് പുനർനിർമ്മാണം നടത്തിയിട്ടില്ലെന്നാണ് ആക്ഷേപം.ദിവസവും ചെറുതും വലുതുമായ നിരവധി വാഹനങ്ങൾ കടന്നു പോകുന്ന പ്രദേശമെന്ന നിലയിൽ പുനർനിർമ്മാണം നടത്തി പാതയുടെ വീതി വർദ്ധിപ്പിക്കാൻ നടപടി വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.പാതയുടെ ഒരു ഭാഗം ഇടിഞ്ഞ് പോയതോടെ ഉണ്ടായിരുന്ന വിസ്താരം നഷ്ടപ്പെട്ടത് അപകട സാദ്ധ്യത വർദ്ധിപ്പിച്ചു.വളവോട് കൂടിയ ഭാഗത്ത് വീതി കുറവ് കൂടിയായതോടെ തലനാരിഴക്കാണ് പലപ്പോഴും അപകടം ഒഴിവായി പോകുന്നത്.അപകട സാദ്ധ്യത നിലനിൽക്കുന്ന പ്രദേശത്ത് വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാൻ ആവശ്യമായ മുന്നറിയിപ്പ് സംവിധാനങ്ങൾ പോലും സ്ഥാപിച്ചിട്ടില്ല.