തിരുവനന്തപുരം: കേരളത്തിൽ 35 സീറ്റിൽ വിജയിച്ചാൽ അധികാരം പിടിക്കുമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ.. സുരേന്ദ്രൻ കഴിഞ്ഞ ദിവസവും ആവർത്തിച്ചിരുന്നു.. എന്നാൽ മെടോമാൻ ഇ.. ശ്രീധരന്റെ അഭിപ്രായത്തിൽ കേരളത്തിൽ ബി.ജെ..പി 40 സീറ്റുകളിൽ വിജയം നേടുമെന്നാണ്. ടെലഗ്രാഫിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം കേരളത്തിൽ ബി.ജെ.പി മികച്ച വിജയം നേടുമെന്ന് പറഞ്ഞത്.
ബിജെപി ഏറ്റവും ചുരുങ്ങിയത് 40 സീറ്റെങ്കിലും സ്വന്തമാക്കും. അത് 75 വരെയെത്താമെന്നും അഭിമുഖത്തിൽ ശ്രീധരൻ അവകാശപ്പെട്ടു.. ബി.ജെ.പി അധികാരമേറുകയോ ചുരുങ്ങിയ പക്ഷം കിംഗ് മേക്കറുടെ റോൾ ഏറ്റെടുക്കുകയോ ചെയ്യുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.
''അധികാരം പിടിക്കാൻ ബി.ജെ.പിക്ക് ഇത്തവണ ലഭിച്ച മികച്ച അവസരമാണിത്. അതില്ലെങ്കിൽ കിംഗ‌്മേക്കറെങ്കിലും ആകും. കേരളം ആരു ഭരിക്കണമെന്ന് ബി.ജെ.പി തീരുമാനിക്കും. അത്രക്ക് വലിയതോതിലുള്ള ഒഴുക്കാണ് ബി.ജെ.പിയിലേക്ക് ഇപ്പോഴുള്ളത്. പാർട്ടി പ്രതിഛായ തീർത്തും വ്യത്യസ്തമാണിപ്പോൾ. ഞാൻ പാർട്ടിക്കൊപ്പം ചേർന്നതോടെ പ്രത്യേകിച്ചും. പ്രശസ്തിയും കഴിവും പെരുമയും ഉള്ള എന്നെ പോലെ ഒരാളെ ലഭിച്ചതോടെ ആളുകൾ ബി.ജെ.പിയിൽ കൂട്ടമായി ചേരുകയാണ്''. ശ്രീധരൻ പറഞ്ഞു..
മുഖ്യമന്ത്രിയാകുമോ എന്ന് പാർട്ടി തീരുമാനിക്കുമെന്നും അതുവേണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും മെട്രോമാൻ വ്യക്തമാക്കി. പാലക്കാട് മണ്ഡലത്തിൽ നിന്നാണ് ഇ. ശ്രീധരൻ ഇത്തവണ ജനവിധി തേടുന്നത്..ഷാഫി പറമ്പിലാണ് ഇത്തവണയും യുഡി,എഫ് സ്ഥാനാർത്ഥിയായി മത്സരരംഗത്തുള്ളത്.. സി. പി. പ്രമോദാണ് സി.പി.എം സ്ഥാനാർത്ഥി. 2016ൽ പാലക്കാട് മണ്ഡലത്തിൽ ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തിയിരുന്നു.