ന്യൂഡൽഹി: ആസാമിൽ ബി.ജെ.പി എം.എൽ.എയുടെ വാഹനത്തിൽ നിന്നും തിരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടിംഗ് മെഷീനുകൾ കണ്ടെത്തിയ സംഭവത്തില്‍ പ്രിസൈഡിംഗ് ഓഫിസർ ഉൾപ്പെടെ നാല് ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ സസ്പെന്‍ഡ് ചെയ്തു. കണ്ടെത്തിയ മെഷീൻ ഉപയോഗിച്ച റത്താബാരി മണ്ഡലത്തിലെ ബൂത്തിൽ റീപോളിംഗ് നടത്തും. ബി.ജെ.പി സ്ഥാനാർത്ഥി കൃഷ്ണേന്ദു പൗളിന്റെ ഭാര്യയുടേതാണ് മെഷീൻ കണ്ടെത്തിയ കാറെന്നാണ് വിവരം.
തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ച കാര്‍ കേടായതിനെ തുടര്‍ന്ന് മറ്റൊരു കാറിന്‍റെ സഹായം തേടിയെന്നാണ് കാരണം കാണിക്കൽ നോട്ടിസിന് ഉദ്യോഗസ്ഥർ നൽകിയ വിശദീകരണം. സ്ഥാനാർത്ഥിയുടെ വണ്ടിയാണെന്ന് തിരിച്ചറിയാതെയാണ് ഉദ്യോഗസ്ഥർ വാഹനത്തിൽ കയറിയത്. സ്ഥാനാര്‍ത്ഥിയുടെ കാറാണെന്ന് ജനക്കൂട്ടം വാഹനം തടഞ്ഞപ്പോഴാണ് ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞതെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണക്കുറിപ്പിൽ പറയുന്നു.
സംഭവം വിവാദമായതോടെ തിരഞ്ഞെടുപ്പിൽ വോട്ടിംഗ് മെഷീനുകൾ ഉപയോഗിക്കുന്നതിനെ കുറിച്ച് പുനർ വിചിന്തനം നടത്തണമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി പ്രതികരിച്ചു. വോട്ടിംഗ് മെഷീനിൽ തിരിമറി നടത്തി ബി.ജെ.പി ആസാമിൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കും. സംഭവത്തെ കുറിച്ചുളള പരാതികളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ കൃത്യമായി നടപടിയെടുക്കണം. സ്വകാര്യ വാഹനങ്ങളിൽ ഇ.വി.എം മെഷീനുകൾ കൊണ്ടുപോകുന്നത് ഇവിടെ സ്ഥിരം സംഭവമാണെന്നും മിക്ക സ്വകാര്യ വാഹനങ്ങളും ബി.ജെ.പി നേതാക്കളുടേതാണെന്നും പ്രിയങ്ക ട്വിറ്ററിൽ ആരോപിച്ചു.
Every time there is an election videos of private vehicles caught transporting EVM’s show up. Unsurprisingly they have the following things in common:
— Priyanka Gandhi Vadra (@priyankagandhi) April 2, 2021
1. The vehicles usually belong to BJP candidates or their associates. ....
1/3 https://t.co/s8W9Oc0UcV