തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമാപന ദിവസം കൊട്ടിക്കലാശം ഒഴിവാക്കണമെന്ന നിർദ്ദേശം മറികടന്നാണ് സംസ്ഥാനത്ത് പലയിടത്തും ഇന്ന് പ്രചാരമം സമാപിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന്‍റെ സമാപനം തെരുവില്‍ ആഘോഷിച്ചതിനെ പരിഹസിക്കുകയാണ് സംവിധായകന്‍ ഡോ. ബിജു. റോഡ് ഷോ എന്ന ഓമനപ്പേരില്‍ കൊട്ടിക്കലാശത്തേക്കാള്‍ ആള്‍ക്കൂട്ടത്തോടെയുള്ള ആഘോഷമാണ് നടന്നതെന്ന് ഡോ. ബിജു ചൂണ്ടിക്കാട്ടുന്നു. പ്രചാരണ സമയം വൈകീട്ട് ഏഴ് വരെയാക്കിയപ്പോള്‍ ആഘോഷിക്കാന്‍ മണിക്കൂര്‍ കൂടി എക്സ്ട്രാ കിട്ടി.
റോഡിലിറങ്ങിയതിന് ഗ്രാമീണരായ ചില വൃദ്ധന്മാരെ പൊതുനിരത്തില്‍ പരസ്യമായി ഏത്തമിടുവിച്ച ഒരു പൊലീസ് യജമാനന്‍ ഉണ്ടായിരുന്നു. പുള്ളി ഒക്കെ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടാവുമല്ലോ അല്ലേയെന്നും ഡോ. ബിജു ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു
കൊറോണയുടെ കൊട്ടിപ്പൂരം.... റോഡിലിറങ്ങിയതിന് ഗ്രാമീണരായ ചില വൃദ്ധന്മാരെ പൊതു നിരത്തിൽ പരസ്യമായി ഏത്തമിടുവിച്ച ഒരു...
Posted by Dr.Biju on Sunday, 4 April 2021
ഡോ.ബിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
കൊറോണയുടെ കൊട്ടിപ്പൂരം....
റോഡിലിറങ്ങിയതിന് ഗ്രാമീണരായ ചില വൃദ്ധന്മാരെ പൊതു നിരത്തിൽ പരസ്യമായി ഏത്തമിടുവിച്ച ഒരു പോലീസ് യജമാനൻ ഉണ്ടായിരുന്നു. പുള്ളി ഒക്കെ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടാവുമല്ലോ അല്ലേ....
കാറിൽ ചെറിയ കൂളിംഗ് എഫക്ട് ഗ്ളാസ്സുകൾ ഒട്ടിച്ചതിനും ബൈക്കിലും കാറിലും ഒക്കെ എംബ്ലങ്ങൾ പതിച്ചതിനും റോഡിൽ തടഞ്ഞു നിർത്തി ഫൈൻ ഈടാക്കിയ മോട്ടോർ വാഹന വകുപ്പും പോലീസും ഒക്കെ ഇപ്പോഴും ഈ നാട്ടിൽ തന്നെ ഉണ്ടാകുമല്ലോ . രാഷ്ട്രീയ പാർട്ടികളുടെ മുദ്രാവാക്യങ്ങളും ചിഹ്നങ്ങളും മൊത്തമായി പുതപ്പിച്ച വാഹനങ്ങൾ കണ്ടപ്പോൾ അവരെ ഒക്കെ വെറുതെ ഓർത്തു പോയി...നിയമം അല്ലെങ്കിലും സാധാരണക്കാരന് മാത്രം ആണല്ലോ ബാധകം..
കൊട്ടിക്കലാശം ഇല്ലാത്തത് കൊണ്ട് പ്രചാരണ സമയം 6 മണി എന്നത് 7 മണി വരെ ആക്കി എന്നു തിരഞ്ഞെടുപ്പ് കമ്മീഷൻ....ഫലമോ റോഡ് ഷോ എന്ന ഓമനപ്പേരിൽ കൊട്ടിക്കലാശത്തേക്കാൾ ആൾക്കൂട്ടത്തോടെ ആഘോഷിക്കാൻ ഒരു മണിക്കൂർ കൂടി എക്സ്ട്രാ കിട്ടി. ..
അപ്പോൾ ശരി.....
ഗോ കൊറോണ ഗോ......
ഇനി ത്രിശൂർ പൂരത്തിനു കാണാം.