ന്യൂഡല്‍ഹി: തന്റെ അച്ഛനെ വിട്ടുനൽകണമെന്ന് മാവോയിസ്റ്റുകളോട് അഭ്യർത്ഥിച്ച് അഞ്ചുവയസുകാരി. ഛത്തീസ്‌ഗഢിലെ ആക്രമണത്തിനിടെ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയ സി.ആര്‍.പി.എഫ് കമാന്റോ രാകേശ്വര്‍ സിംഗ് മിന്‍ഹാസിന്റെ മകളുടെതാണ് വീഡിയോ. കുട്ടി കരഞ്ഞ് അപേക്ഷിക്കുന്ന വീഡിയോയാണ് പുറത്ത് വന്നത്.
ആക്രണത്തിന് ശേഷം തന്റെ ഭർത്താവിനെ കാണാതായ വിവരം ന്യൂസ് ചാനലിലൂടെയാണ് അറിയുന്നത്. സര്‍ക്കാരോ സി.ആര്‍.പി.എഫോ ഔദ്യോഗികമായി ഇക്കാര്യം അറിയിട്ടില്ലെന്ന് സൈനികന്റെ ഭാര്യ മീനു കുറ്റപ്പെടുത്തി. സി.ആര്‍.പി.എഫിന്റെ ജമ്മുകാശ്മീരിലെ ഹെഡ്ഓഫീസുമായി ബന്ധപ്പെട്ടുവെങ്കിലും വിവരമെന്നും ലഭിച്ചില്ല. തന്റെ ഭര്‍ത്താവ് രാജ്യത്തിന് വേണ്ടി 10 വര്‍ഷം സേവനം നടത്തി. ഇനി അദ്ദേഹത്തെ സുരക്ഷിതമായി വീട്ടില്‍ എത്തിക്കാന്‍ സര്‍ക്കാരിന് ഉത്തവാദിത്വമുണ്ട്. എന്താണ് സംഭവിച്ചതെന്നത് സംബന്ധിച്ച് വ്യക്തമായ വിവരം കുടുംബത്തെ അറിയിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. അതേസമയം കാണാത സൈനികന് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാണെന്ന് സി.ആര്‍.പി.എഫ് അറിയിച്ചു. 23 സൈനികരാണ് ആക്രമണത്തിൽ മരിച്ചത്.