putin

മോസ്കോ: റഷ്യയിൽ രണ്ടുതവണകൂടി അധികാരത്തിൽ തുടരാനുള്ള നിയമ ഭേദഗതിയിൽ ഒപ്പുവച്ച് റഷ്യൻ പ്രസിഡൻറ് വ്ലാഡിമിർ പുടിൻ.രണ്ടു പതിറ്റാണ്ടിലധികമായി റഷ്യൻ പ്രസിഡന്റ് സ്ഥാനത്തിരിക്കുന്ന പുടിൻ നിയമഭേദഗതിക്കാവശ്യമായ നടപടികൾ നേരത്തെ ആരംഭിച്ചിരുന്നു. നിയമപ്രകാരം, 2036 വരെ പുടിന് അധികാരത്തിൽ തുടരാം.നിലവിലെ കാലാവധി 2024ൽ അവസാനിക്കാനിരിക്കെയാണിത്.

കഴിഞ്ഞ വർഷമാണ് അധികാരത്തിൽ തുടരാനായി പുടിൻ ഭരണഘടനയിൽ മാറ്റംകൊണ്ടുവന്നത്. 2020 ജൂലായിൽ ഫെഡറൽ അസംബ്ലി ഇതിന് അനുമതി നൽകി. തുടർച്ചയായി രണ്ട് വട്ടം മാത്രം ഒരു വ്യക്തിയ്ക്ക് പ്രസിഡന്റ് പദവി വഹിക്കാമെന്നായിരുന്നു റഷ്യൻ ഭരണഘടനയിൽ പറഞ്ഞിരുന്നത്. എന്നാൽ, അധികാരത്തിൽ തുടരുന്നതിനാവശ്യമായ നിയമഭേദഗതിയിൽ പലഘട്ടങ്ങളിലായി മാറ്റം വരുത്തിയാണ് പുടിൻ സ്വാധീനം ഉറപ്പിച്ചത്.

അതേസമയം പ്രസിഡന്റായി തുടരാൻ സ്വയം ഭരണഘടന മാറ്റിയതിനെതിരെ ട്വിറ്ററിൽ ട്രോൾ മഴയാണ്. ഇങ്ങനെ പോയാൽ ആജീവനാന്തം റഷ്യയിൽ പ്രസിഡൻറായി 68 പിന്നിട്ട പുടിൻ തന്നെ തുടരുമെന്ന ട്രോളാണ് കൂടുതൽ ഹിറ്റായത്.

@പുടിൻ

@2000ത്തിൽ പ്രസിഡന്റായി

@ 2004ൽ രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ടു

@ 2008 മുതൽ 2012 വരെ പ്രധാനമന്ത്രിയായി

@ നിയമഭേദഗതിയിലൂടെ 2012ലും 2018ലും പ്രസിഡന്റായി