assam-

ഗുവാഹത്തി : അസാമിൽ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരുന്നതിന് മുൻപേറിസോർട്ട് രാഷ്ട്രീയം പയറ്റി കോൺഗ്രസ് സഖ്യം. കോൺഗ്രസ് ഉൾപ്പെടുന്ന മഹാസഖ്യത്തിലെ ഘടകകക്ഷികളുടെ 22 സ്ഥാനാർത്ഥികളെ ജയ്പൂരിലെ റിസോർട്ടിലേക്ക് മാറ്റി. സ്ഥാനാർത്ഥികൾ വിജയിച്ചാൽ ബി.ജെപി വിലയ്ക്ക് എടുക്കുമോ എന്ന ആശങ്കയെ തുടർന്നാണ് നീക്കം.

ഖ്യമന്ത്രി സർബാനന്ദ് സോണോവാളിന്റെ ബി.ജെ.പി സർക്കാരിനെതിരെയുള്ള ഭരണവിരുദ്ധ വികാരം ഇക്കുവോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. എ.ഐ.യു.ഡി.എഫ്, സി.പി.ഐ, സി.പി.എം, സി.പി.ഐ.(എം.എൽ), എ.ജി.എം എന്നിവയ്‌ക്കൊപ്പം എൻ.ഡി.എ വിട്ട് വന്ന ബി.പി.എഫ് എന്നിവയാണ് കോൺഗ്രസ് നേതൃത്വത്തിലുള്ള മഹാസഖ്യത്തിലുള്ളത്.ബി.ജെ.പിക്കൊപ്പം യു.പി.പി.എൽ, എ.ജി.പി കക്ഷികളുണ്ട്മേയ്രണ്ടിനാണ് അസാമിലും ഫലപ്രഖ്യാപനം.