earthquake

ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ തീരത്ത് വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.0 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് പ്രദേശത്തുണ്ടായത്. ഇന്തോനേഷ്യയിലെ ജാവാ ദ്വീപിലായിരുന്നു ഭൂകമ്പം. എന്നാല്‍ സുനാമി മുന്നറിയിപ്പൊന്നും പുറപ്പെടുവിച്ചിട്ടില്ല. ഈസ്റ്റ് ജാവയിലെ മലംഗ് നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ മാറിയാണ് ഭുകമ്പത്തിന്റെ പ്രഭവകേന്ദ്രം. അതേസമയം നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ലക്ഷക്കണക്കിന് ആളുകള്‍ തിങ്ങിപാര്‍ക്കുന്ന സ്ഥലമാണ് മലംഗ് സിറ്റി.

പലപ്പോഴും ഭൂചലനങ്ങളും അഗ്‌നിപര്‍വത സ്ഫോടനങ്ങളുമുണ്ടാകുന്ന പ്രദേശമാണ് ഇന്തോനേഷ്യ. ടെക്ടോണിക്ക് പ്ലേറ്റുകള്‍ക്ക് ചലനം സംഭവിക്കുന്ന പസിഫിക്കിലെ 'റിംഗ് ഓഫ് ഫയര്‍' മേഖലയില്‍ സ്ഥിതി ചെയ്യുന്നതുകൊണ്ടാണ് ഇവിടെ ഇത്തരം പ്രകൃതി ദുരന്തങ്ങൾ തുടർച്ചയായി ഉണ്ടാകാൻ കാരണം. 2018 ല്‍ 7.5 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 4,300 പേര്‍ മരണപ്പെട്ടന്നാണ് കണക്ക്. 2004 ലെ ഭൂകമ്പത്തില്‍ 17,000 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.