criem-branch

തിരുവനന്തപുരം : യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിന്റെ വധക്കേസിലെ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. കണ്ണൂർ ക്രൈംബ്രാഞ്ച് ഡിവൈ..എസ്.‌പി വിക്രമനാണ് അന്വേഷണ ഉദ്യോഗസ്ഥൻ. ക്രൈംബ്രാഞ്ച് ഐ.ജി ഗോപേഷ് അഗർവാളിനാണ് മേൽനോട്ട ചുമതല.

അതേസമയം, കേസിൽ രണ്ടുപേർ കൂടി പൊലീസ് കസ്റ്റഡിയിലായി. നാലാം പ്രതി ശ്രീരാഗും ഏഴാം പ്രതി അശ്വന്തുമാണ് പൊലീസ് കസ്റ്റഡിയിലായത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഷനോദ്, രതീഷ്, സംഗീത്, ശ്രീരാഗ്, സജീവൻ, സുഹൈൽ, അശ്വന്ത്, ശശി, സുമേഷ്, ജാബിർ, നസീർ എന്നീ 11 പേരും തിരിച്ചറിയാത്തവരുമായ 14 പേരുമാണ് കേസിൽ പ്രതികളായിട്ടുള്ളത്. പ്രതികളെല്ലാം സി.പി.എം ഡി.വൈ.എഫ്.‌ഐ പ്രവർത്തകരാണ്. കൊല്ലണമെന്ന ലക്ഷ്യത്തോടെയാണ് പ്രതികൾ ബോംബെറിഞ്ഞതെന്നാണ് എഫ്‌.ഐ.ആറിലുള്ളത്. രണ്ടാം പ്രതി രതീഷിനെ കഴിഞ്ഞ ദിവസം വൈകീട്ടോടെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

ആക്രമണത്തിൽ പരക്കേറ്റ് ചികിത്സയിൽ കഴിയുന്ന മൻസൂറിന്റെ സഹോദരൻ മുഹ്സിന്റെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി.