case-diary-

തിരുവനന്തപുരം∙ ഭീമ ജുവലറി ഉടമ ബി.ഗോവിന്ദന്റെ വീട്ടില്‍ മോഷണം. കവടിയാറിലെ വീട്ടില്‍ പുലര്‍ച്ചയാണ് മോഷണം നടന്നത്. 3 ലക്ഷം രൂപയുടെ സ്വര്‍ണവും രണ്ടരലക്ഷം രൂപയുടെ വജ്രവും 60,000 രൂപയും മോഷണം പോയി.

വൻ സുരക്ഷാ സംവിധാനങ്ങൾ ഉൾപ്പെടെ മറികടന്നാണ് മോഷണം നടത്തിയത് . കവടിയാറിലെ അതിസുരക്ഷാ മേഖലയിലാണ് വീട്. വീടിന്റെ വാതിലോ ജനലോ മോഷ്ടാവ് തകര്‍ത്തിട്ടില്ല. സമീപത്തെ ഏതെങ്കിലും വീടിന്റെ മുകളില്‍ കയറി ജുവലറി ഉടമയുടെ വീടിലേക്ക് കടന്നതായാണ് നിഗമനം. വീടിനു പിന്‍വശത്തായി ഉള്ളിലേക്ക് തുറക്കാവുന്ന ഡോര്‍വഴി മോഷ്ടാവ് അകത്തു കടന്നെന്നാണ് കരുതുന്നത്. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. ബുധനാഴ്ച പുലര്‍ച്ചെയാണ് മോഷണം നടന്നത്. മോഷ്ടാവിന്‍റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ടെന്ന് മ്യൂസിയം സിഐ പറഞ്ഞു.

ഗോവിന്ദന്റെ മകള്‍ക്ക് വ്യാഴാഴ്ച ബെംഗളൂരുവിലേക്ക് കൊണ്ടുപോകാനായി തയാറാക്കിവച്ചിരുന്ന ബാഗില്‍ സൂക്ഷിച്ചിരുന്ന ബ്രേസ്‌ലെറ്റും മോതിരവും കമ്മലുമാണ് കവര്‍ന്നത്.