ന്യൂഡൽഹി: ബി.സി.സി.ഐയുടെ പുതിയ വാർഷികക്കരാറിൽ ആൾ റൗണ്ടർ ഹാർദ്ദിക്ക് പാണ്ഡ്യയ്ക്ക് നേട്ടം. ഇന്നലെ പുറത്തിറക്കിയ പുതിയ കരാറിൽ ഹാർദ്ദിക്കിനെ ബിയിൽ നിന്ന് എ ഗ്രേഡ് പട്ടികയിലേക്ക് ഉയർത്തി. ക്യാപ്ടൻ വിരാട് കൊഹ്‌ലി, രോഹിത് ശർമ്മ, ജസ്പ്രീത് ബുംറ എന്നിവരെ ഗ്രേഡ് എ പ്ലസ് പട്ടികയിൽ നിലനിറുത്തിയിട്ടുണ്ട്. ഇവർക്ക് ഏഴ് കോടി രൂപ വീതം വാർഷിക പ്രതിഫലമായി ലഭിക്കും. ഹാർദ്ദിക്കിന് 5 കോടി ലഭിക്കും. അതേ സമയം കഴിഞ്ഞ സമയങ്ങളിൽ പരിക്കിന്റെ പിടിയിലായിരുന്ന ഭുവനേശ്വർ കുമാറിനെ എ ഗ്രേഡിൽ നിന്ന് ബി ഗ്രേഡിലേക്ക് മാറ്റി. സ്പിന്നർമാരായ യൂസ്‌വേന്ദ്ര ചഹലിനേയും സി ഗ്രേഡിലേക്കും തരംതാഴത്തി. മുഹമ്മദ് സിറാജ്,. ശുഭ്‌മാൻ ഗില്ല് എന്നിവരെ സി ഗ്രേഡിൽ ഉൾപ്പെടുത്തി. അതേസമയം കഴിഞ്ഞ കുറച്ച നാളുകളായി ഫോം ഔട്ടായ കേദാർ ജാദവിനെ കരാറിൽ നിന്ന് ഒഴിവാക്കി.
ഗ്രേഡ് എ പ്ലസ്:
വിരാട് കൊഹ്‌ലി, രോഹിത് ശർമ്മ, ജസ്പ്രീത് ബുംര (7 കോടി),
ഗ്രേഡ് എ:
ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ, ശിഖർ ധവാൻ, കെ.എൽ. രാഹുൽ, മുഹമ്മദ് ഷമി, ഇഷാന്ത് ശർമ, റിഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ (5 കോടി).
ഗ്രേഡ് ബി: വൃദ്ധിമാൻ സാഹ, ഉമേഷ് യാദവ്, ഭുവനേശ്വർ കുമാർ, ശാർദിദുൽ താക്കൂർ, മായങ്ക് അഗർവാൾ (3 കോടി).ഗ്രേഡ് സി: കുൽദീപ് യാദവ്, നവദീപ് സെയ്‌നി, ദീപക് ചാഹർ, ശുഭ്മാൻ ഗിൽ, ഹനുമ വിഹാരി, അക്‌സർ പട്ടേൽ, ശ്രേയസ് അയ്യർ,വാഷിംഗ്ടൺ സുന്ദർ, യുസ്‌വേന്ദ്ര ചാഹൽ, മുഹമ്മദ് സിറാജ് (1 കോടി).