arrest

പൂനെ: വ്യാജ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വിതരണം ചെയ്ത രണ്ട് പേരെ പൂനെ പൊലീസ് അറസ്റ്റ് ചെയ്തു. നാന്ദേഡ് ജില്ലയിലെ സാഗർ അശോക് ഹാൻഡെ (25), ഉസ്മാനാബാദ് സ്വദേശി ദയാനന്ദ് ഭീംറാവു ഖരാട്ടെ (21) എന്നിവരെയാണ് പൂനെ പൊലീസ് അറസ്റ്റ് ചെയ്തത്.

വ്യാജ ആർ. ടി- പി. സി.ആർ പരിശോധന ഫലമാണ് ഇവർ വിതരണം ചെയ്തത്.ശിവാജി നഗറിലെ ജെ എം റോഡിലെ സ്വകാര്യ ലാബിന്റെ പേരിലായിരുന്നു വ്യാജ കൊവിഡ് സർട്ടിഫിക്കറ്റ്.ലാബിലെ അഡ്മിനിസ്‌ട്രേറ്റീവ് മാനേജർ രൂപേഷ് ശ്രീകാന്താണ് പൊലീസിൽ പരാതി നൽകിയത്.

പ്രതികൾ നിരവധി പേർക്ക് വ്യാജ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകിയതായി അന്വേഷണത്തിൽ കണ്ടെത്തി. ഐ പി സി 419, 420, 465, 468, 469, 471, 336 എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തത്. വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Two people were arrested for issuing fake RT-PCR reports, last night. In view of the delay in reports due to rising COVID caseload, the accused issued forged reports to many people. Further links are being investigated: Deccan Gymkhana Police Station, Pune (17.06)#Maharashtra pic.twitter.com/zm1gbNipHb

— ANI (@ANI) April 18, 2021