റിയാദ്: കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ പ്രതിരോധ നടപടികളുടെ ഭാഗമായി മക്കയിൽ കഅബ പ്രദക്ഷിണം (ത്വവാഫ്) ചെയ്യുന്നതിന് കൃത്യമായ അകലം നിശ്ചയിച്ച് 18 ട്രാക്കുകൾ ഒരുക്കി. സന്ദര്‍ശകരുടെ ആരോഗ്യ സുരക്ഷ മുൻനിറുത്തിയാണ് തീര്‍ഥാടകര്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
മസ്ജിദുല്‍ ഹറമിന്റെ മുറ്റത്ത് കഅബയ്ക്ക് ചുറ്റുമായാണ് 18 ട്രാക്കുകള്‍ ഒരുക്കിയിരിക്കുന്നത്. ഇതിൽ നാലെണ്ണം പള്ളിയുടെ ഒന്നാം നിലയിലാണ്. ഇവിടെ സാമൂഹിക അകലം പാലിച്ച് പ്രാർത്ഥിക്കാൻ പ്രത്യേകം സംവിധാനം ഒരുക്കിയിട്ടുണ്ട്.
ഇതിനു പുറമെ പ്രാര്‍ഥനയ്ക്കു മാത്രമായി 2000 പേരെ ഉള്‍ക്കൊള്ളുന്ന പ്രത്യേക സ്ഥലവുമുണ്ട്. കഅബ പ്രദക്ഷിണം ചെയ്യുന്നവര്‍ നിര്‍ദ്ദിഷ്ട പാതയില്‍ പ്രത്യേകം അടയാളപ്പെടുത്തിയ ട്രാക്കിലൂടെ മാത്രമേ നീങ്ങാവൂ എന്ന് അധികൃതര്‍ അറിയിച്ചു. ട്രാക്കുകള്‍ പരസ്പരം മുറിച്ച് കടക്കാൻ അനുവദിക്കില്ല.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി മക്കയിലെ മസ്ജിദുല്‍ ഹറമിന്റെ ശേഷി അര ലക്ഷത്തില്‍ നിന്ന് ഒരു ലക്ഷമാക്കി ഇത്തവണ ഉയര്‍ത്തിയിരുന്നു. നമസ്‌ക്കാരത്തിനെത്തുന്നവര്‍ക്ക് സാമൂഹിക അകലം പാലിച്ച് നില്‍ക്കാന്‍ സൗകര്യമൊരുക്കുന്നതിനു വേണ്ടിയാണിത്. വാക്‌സിന്‍ എടുത്തവര്‍ക്കു മാത്രമാണ് ഇത്തവണ മക്കയിൽ പ്രാർത്ഥനയ്ക്ക് അനുമതി.