dhoni

മുംബയ്: ഈ നാൽപ്പതാം വയസിലും മികച്ച പ്രകടനം പുറത്തെടുക്കാമെന്ന് ഉറപ്പു തരാനാകില്ലെന്നും രാജസ്ഥാനെതിരെ പാഴാക്കിയ ആദ്യ ആറ് ബോളുകൾ മറ്റൊരു മത്സരത്തിലായിരുന്നെങ്കിൽ വിനയായേനെയെന്നും ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്ടൻ എം.എസ്. ധോണി. ചെന്നൈ 45 റൺസിന് ജയിച്ച രാജസ്ഥാനതിരായ മത്സരത്തിന് ശേഷം സംസാരിക്കുകയായിരുന്നു ധോണി. രാജസ്ഥാനെതിരെ ഏഴാം നമ്പറിലിറങ്ങിയ ധോണിയ്ക്ക് ആദ്യ റൺസെടുക്കാൻ ആറ് ബോൾ വേണ്ടിവന്നു. 17 പന്തിൽ 18 റൺസെടുത്താണ് ധോണി മടങ്ങിയത്. ഇക്കാര്യത്തെക്കുറിച്ചാണ ധോണി പറഞ്ഞത്.

ഞങ്ങൾകുറച്ചുകൂടി റൺസ് നേടിയേനെ.ഞാൻ നേരിട്ട ആദ്യ ആറു പന്തുകൾ ഒരുപക്ഷേ, മറ്റൊരു മത്സരത്തിൽ ഞങ്ങൾക്ക് വിനയായേക്കാം. അത് സത്യമാണ്. എനിക്ക് 24 വയസുള്ളപ്പോൾ മികച്ച പ്രകടനം നടത്താമെന്ന് ഞാൻ ഉറപ്പ് കൊടുത്തിട്ടില്ല, 40-ാം വയസിലും അത് ഉറപ്പ് നൽകാനാകില്ല. - ധോണി പറഞ്ഞു.