ന്യൂഡല്‍ഹി: കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹൈഡ് സുഗ ഇന്ത്യ സന്ദര്‍ശനം ഒഴിവാക്കി. ഈ മാസം അവസാനമാണ് സുഗ ഇന്ത്യയും ഫിലിപ്പയന്‍സും സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്. രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രകരിക്കുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രി വിദേശ യാത്ര ഒഴിവാക്കുന്നതെന്ന് ജപ്പാനീസ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യാ സന്ദര്‍ശനം ഒഴിവാക്കുന്ന രണ്ടാമത്തെ ലോക നേതാവാണ് യോഷിഹൈഡ് സുഗ. നേരത്തെ ബ്രട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും ഇന്ത്യ സന്ദര്‍ശനം ഉപേക്ഷിച്ചിരുന്നു. ഇന്തോ-പസഫിക് മേഖലയില്‍ ചൈനയുടെ സ്വാധീനം കുറക്കാൻ ഇന്ത്യ-ജപ്പാന്‍ സഹകരണം വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായിയാണ് ജപ്പാന്‍ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് വരാനിരുന്നത്.
ജപ്പാനിലും കൊവിഡ് വ്യാപനം രൂക്ഷമാണ്. ടോക്കിയോയിലും ഒസാക്കയിലും കനത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇവിടെ കഴിഞ്ഞ കുറച്ച് ദിവസമായി ആയിരത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.