തിരുവനന്തപുരം : വിവാഹ വാര്‍ഷികവും പുസ്തകദിനവും ഒരുദിവസമായതോടെ വേറിട്ട ആഘോഷവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നെല്ലിമൂട് ദേശാഭിവർദ്ധിനി ഗ്രന്ഥശാലയ്ക്ക് 35 പുസ്തകങ്ങള്‍ സമ്മാനമായി നല്‍കിക്കൊണ്ടാണ് ചെന്നിത്തല വിവാഹ ദിവസം അവിസ്മരണീയമാക്കിയത്. മുപ്പത്തി അഞ്ചാമത് വിവാഹ വാര്‍ഷികം ആയ ഏപ്രില്‍ 23 പുസ്തകദിനം കൂടി ആയതിനാല്‍ ഒരു ഗ്രന്ഥശാലയ്ക്ക് 35 പുസ്തകങ്ങള്‍ നല്‍കാം എന്ന ആശയം മകന്‍ രമിത്താണ് പറഞ്ഞതെന്ന് ഫേസ്ബുക്ക് കുറിപ്പിൽ ചെന്നിത്തല വ്യക്തമാക്കി..
രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്
അനിതയുമായുള്ള ജീവിതത്തിനു മൂന്നര പതിറ്റാണ്ടിന്റെ മധുരം. വിവാഹ വാര്‍ഷികത്തില്‍ പലപ്പോഴും ഒരുമിച്ചുണ്ടാകുക പോലുമില്ല. എങ്കിലും വിശേഷ ദിവസങ്ങളില്‍ വീട്ടിലെത്താനും കുടുംബത്തോടൊപ്പം കഴിയാനും ശ്രമിക്കാറുണ്ട്.
കോവിഡിന്റെ പശ്ചാത്തലത്തില്‍ വീട്ടിലിരിക്കാന്‍ തുടങ്ങിയതോടെയാണ് എല്ലാവരും വിശേഷ ദിനങ്ങളില്‍ ഒരുമിച്ചുണ്ടാകാന്‍ തുടങ്ങിയത്.
മുപ്പത്തി അഞ്ചാമത് വിവാഹ വാര്‍ഷികം ആയ ഏപ്രില്‍ 23 പുസ്തകദിനം കൂടി ആയതിനാല്‍ ഒരു ഗ്രന്ഥശാലയ്ക്ക് 35 പുസ്തകങ്ങള്‍ നല്‍കാം എന്ന ആശയം മകന്‍ രമിത്താണ് പറഞ്ഞത്.
മികച്ച ലൈബ്രറിയായി പേര് കേട്ട തിരുവനന്തപുരം നെല്ലിമൂട് ദേശാഭിവര്‍ദ്ധിനി ഗ്രന്ഥശാലയ്ക്ക് 35 പുസ്തകങ്ങള്‍ ഞാനും അനിതയും ചേര്‍ന്ന് നല്‍കി.
മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ പെരുമ്ബടവം ശ്രീധരന്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി അതിയന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.പി സുനില്‍കുമാറിനും വിനോദ് സെന്നിനും കൈമാറി. പെരുമ്ബടവത്തിന്‍്റെ 'അശ്വാരൂഢന്‍്റെ വരവ്' എന്ന ക്ലാസിക് നോവല്‍ അദ്ദേഹം ഞങ്ങള്‍ക്ക് സമ്മാനിച്ചു.
നേരിട്ടും സോഷ്യല്‍ മീഡിയ വഴിയും ആശംസകള്‍ അറിയിച്ചവര്‍ക്കും നന്ദി.