ramana

ന്യൂഡൽഹി: ഇന്ത്യയുടെ നാൽപ്പത്തിയെട്ടാമത് ചീഫ് ജസ്റ്റിസായി എൻ വി രമണ ചുമതലയേറ്റു. രാഷ്ട്രപതിക്ക് മുന്നിൽ സത്യപ്രതിജ്ഞ ചെയ്‌ത് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു രമണ ചുമതലയേറ്റത്. കൊവിഡ് സാഹചര്യത്തിൽ രാഷ്ട്രപതി ഭവനിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ ചുരുങ്ങിയ ആളുകളെ മാത്രമാണ് പങ്കെടുപ്പിച്ചത്.

നിയമിതനായ ശേഷം ചീഫ് ജസ്റ്റിസ് ആദ്യം പരിഗണിക്കുന്ന കേസ് കേൾക്കാൻ കുടുംബത്തിനും സുഹൃത്തുക്കൾക്കും അഭ്യുദയകാംഷികൾക്കും അവസരമുണ്ടാകാറുണ്ട്. എന്നാൽ പ്രത്യേക സാഹചര്യത്തിൽ ഇതിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

2022 ഓഗസ്റ്റ് 26 വരെ 16 മാസമാണ് ചീഫ് ജസ്റ്റിസായി എൻ വി രമണയ്ക്ക് കാലാവധി ഉണ്ടാകുക. കൊവിഡ് പ്രതിസന്ധിയിൽ സുപ്രീംകോടതി സ്വമേധയ എടുത്ത കേസ് പുതിയ ചീഫ് ജസ്റ്റിസ് ചൊവാഴ്‌ച പരിഗണിക്കും. റഫാൽ, ജമ്മു കാശ്‌മീർ, സി എ എ - എൻ ആർ സി അടക്കമുളള നിരവധി കേസുകളും ചീഫ് ജസ്റ്റിസായി ചുമതലയേൽക്കുന്ന എൻ വി രമണ പരിഗണിക്കും.