തിരുവനന്തപുരം: കഴക്കൂട്ടത്തെ യു ഡി എഫ് സ്ഥാനാർത്ഥി ഡോ എസ് എസ് ലാലിന്റെ അഭ്യർത്ഥന നോട്ടീസ് ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ. ശ്രീകാര്യത്തെ വഴിയരികിലാണ് നോട്ടീസ് കണ്ടെത്തിയത്. ശുചീകരണ തൊഴിലാളികളാണ് ആദ്യം നോട്ടീസ് കണ്ടത്. റോഡ് ശുചിയാക്കുന്നതിനിടെയാണ് പോസ്റ്റർ ഇവർക്ക് ലഭിച്ചത്.
നേരത്തെ വട്ടിയൂർക്കാവിൽ യു ഡി എഫ് സ്ഥാനാർത്ഥി വീണ എസ് നായരുടെ പോസ്റ്ററുകൾ ആക്രിക്കടയിൽ വിറ്റത് വലിയ വിവാദമായിരുന്നു. സംഭവത്തിൽ പ്രാദേശിക കോൺഗ്രസ് നേതാവിനെ പുറത്താക്കുകയുമുണ്ടായി. കുറവൻകോണം മണ്ഡലം ട്രഷറർ ബാലുവിനെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. സംഭവം അന്വേഷിക്കാൻ കെ പി സി സി അന്വേഷണസമിതിയെ നിയോഗിച്ച ശേഷം പേരൂർക്കടയിലെ വാഴത്തോപ്പിൽ നിന്നും വീണയുടെ പോസ്റ്ററുകൾ കണ്ടെത്തിയിരുന്നു.