ന്യൂഡല്‍ഹി: ചികിത്സ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ഡല്‍ഹി സരിത വിഹാറിലെ അപ്പോളോ ആശുപത്രിയില്‍ കൊവിഡ് രോഗി മരിച്ചു. ചെവ്വാഴ്ച രാവിലെയാണ് 62 വയസുകാരി മരണപ്പെട്ടത്. സംഭവത്തില്‍ പ്രകോപിതരായ രോഗിയുടെ ബന്ധുക്കള്‍ ഡോക്ടര്‍മാരെയും ആശുപത്രി ജീവനക്കാരെയും കെെയ്യേറ്റം ചെയ്തു.
തിങ്കളാഴ്ച്ച രാത്രിയോടെയാണ് ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് രോഗിയെ ആശുപത്രിയില്‍ എത്തിക്കുന്നത്. എന്നാല്‍ രോഗിക്ക് ആശുപത്രിയില്‍ ഐ.സി.യു കിടക്ക തരപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല. പിന്നാലെ രോഗി മരണപ്പെടുകയും കൂടെ ചെയ്തതോടെ പ്രകോപിതരായ ബന്ധുക്കള്‍ ഡോക്ടര്‍മാരേയും ആശുപത്രി ജീവനക്കാരെയും ലാത്തിയും മൂർച്ചയുളള വസ്തുക്കളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഡോക്ടര്‍മാരേയും മറ്റും കയ്യേറ്റം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ അടക്കം പ്രചരിക്കുകയാണ്.
Total breakdown.
— Saahil Murli Menghani (@saahilmenghani) April 27, 2021
Delhi's Apollo hospital today. Relatives of a 62 year old covid patient went on a rampage. She needed an ICU bed but died. She was brought to Apollo last night but could not get admission in a ICU ward as there was none available.
Link- https://t.co/rP31t2rwWi pic.twitter.com/G3DNm4HJIq
സംഭവത്തിൽ ഡോക്ടർമാർ സെക്യൂരിറ്റി ജീവനക്കാർ എന്നിവരുൾപ്പെടെ എട്ടോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമത്തിൽ ആശുപത്രിയിലെ കസേരകളും ക്യാബിനുകളും തകർന്നു. ചുവരിലും നിലത്തും രക്തം പടർന്നിരിക്കുന്നതും പുറത്തുവന്ന ചിത്രങ്ങളിൽ വ്യക്തമാണ്. പൊലീസും എത്തിയാണ് ബന്ധുക്കളെ നിയന്ത്രിച്ചത്. അതേസമയം പരാതി ലഭിക്കാതിരുന്നതിനാല്‍ സംഭവത്തില്‍ കേസെടുത്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.