united-states

ന്യൂഡൽ‌ഹി: കൊവിഡ് രണ്ടാം തരംഗം രൂക്ഷമായിരിക്കെ ഇന്ത്യയ്ക്ക് യു.എസിൽ നിന്നുള്ള ആദ്യഘട്ട സഹായം എത്തി. അടിയന്തര ആരോഗ്യരക്ഷാ ഉപകരണങ്ങളുമായുള്ള സൈനിക വിമാനം വെള്ളിയാഴ്ച പുലർച്ചെയോടെയാണ് ഡൽഹിയിൽ എത്തിയത്.

70 വര്‍ഷത്തെ സുദീർഘമായ സഹകരണം ദൃഢമാക്കി അമേരിക്ക ഇന്ത്യയ്‌ക്കൊപ്പം നിൽക്കുന്നുവെന്നും മഹാമാരിക്കെതിരായ പോരാട്ടത്തിൽ പങ്കുചേരുന്നുവെന്നും യു.എസ് എംബസി ട്വീറ്റ് ചെയ്തു. 423 ഓക്സിജൻ സിലിണ്ടറുകൾ, 10 ലക്ഷം റാപ്പിഡ് കൊവിഡ് ടെസ്റ്റ് കിറ്റുകൾ, മരുന്നുകൾ, മറ്റ് ആശുപത്രി ഉപകരണങ്ങൾ എന്നിവയാണ് ആദ്യഘട്ടത്തിൽ നൽകിയിരിക്കുന്നത്.

The first of several emergency COVID-19 relief shipments from the United States has arrived in India! Building on over 70 years of cooperation, the United States stands with India as we fight the COVID-19 pandemic together. #USIndiaDosti pic.twitter.com/OpHn8ZMXrJ

— U.S. Embassy India (@USAndIndia) April 30, 2021

കൊവിഡിന്റെ ആരംഭത്തിൽ ഇന്ത്യ അമേരിക്കയിലേക്ക് സഹായം എത്തിച്ചതുപോലെ ഇന്ത്യയ്ക്ക് ആവശ്യ മുളളസമയത്ത് സഹായിക്കും. ഇന്ത്യയ്‌ക്കൊപ്പം നല്ല സുഹൃത്തായി അമേരിക്ക നിലകൊള്ളുമെന്നും എല്ലാ സഹായങ്ങളും നൽകുമെന്നും പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കിയിരുന്നു, ഇതിനു പിന്നാലെയാണ് അടിയന്തര ആരോഗ്യരക്ഷാ ഉപകരണങ്ങൾ എത്തിച്ചിരിക്കുന്നത്. സഹായത്തിന് ഇന്ത്യ നന്ദി അറിയിച്ചിട്ടുണ്ട്.

Just as India sent assistance to the United States as our hospitals were strained early in the pandemic, we are determined to help India in its time of need. https://t.co/SzWRj0eP3y

— President Biden (@POTUS) April 25, 2021