vaccine

കൊല്ലം: വാക്സിനേഷൻ പ്രതിസന്ധി തുടരവേ ജില്ലയിൽ പുതിയ രജിസ്ട്രേഷനുകൾ നടക്കുന്നില്ലെന്ന് ആക്ഷേപം. ഇന്നലെയും രജിസ്‌ട്രേഷന് ശ്രമിച്ചവർക്ക് മേയ് 5 വരെ സ്ലോട്ട് ഇല്ലെന്ന അറിയിപ്പാണ് ലഭിച്ചത്. 18നും 45നും ഇടയിൽ പ്രായമുള്ളവർക്കുള്ള രജിസ്‌ട്രേഷൻ ഇന്നലെയാണ് ആരംഭിച്ചത്. എന്നാൽ രജിസ്ട്രേഷന് ശ്രമിച്ച ഈ പ്രായക്കാർക്കൊക്കെ ഒ.ടി.പി ലഭിച്ചെങ്കിലും വിജയകരമായി പൂർത്തിയാക്കാനായില്ല.

രണ്ടാംഘട്ട കൊവിഡ് വ്യാപനം രൂക്ഷമായതോടെ മുഴുവൻ ആളുകളും വാക്‌സിൻ എടുക്കണമെന്ന നിശ്ചയത്തിലാണ്. രജിസ്ട്രേഷനായി ആളുകൾ കൂട്ടത്തോടെ ഉപയോഗിക്കുന്നതിനാൽ കേന്ദ്രസർക്കാരിന്റെ പോർട്ടൽ പലപ്പോഴും സ്തംഭിക്കുന്നതായും ആക്ഷേപമുണ്ട്. ഒരാഴ്ചയായി തുടരുന്ന പ്രതിസന്ധി എന്ന് മാറുമെന്ന ആശങ്കയിലാണ് ജനം.

 രണ്ട് ദിവസത്തേയ്ക്ക് ക്ഷാമമില്ല
രണ്ട് ദിവസത്തേയ്ക്ക് ജില്ലയിൽ വാക്‌സിൻ ക്ഷാമമില്ലെന്ന് ഡി.എം.ഒ അറിയിച്ചു. ഈയാഴ്ച ഇടവിട്ട ദിവസങ്ങളിൽ വാക്‌സിൻ ലഭിച്ചിരുന്നു. ഇന്നലെ 18,000 ഡോസ് വാക്‌സിൻ കിട്ടി. ഇതിൽ 16,000 കൊവിഷീൽഡും 2000 കോവാക്‌സിനുമാണ്.

 വാക്സിനേഷൻ ജില്ലയിൽ

ആദ്യഘട്ട വാക്സിൻ സ്വീകരിച്ചവർ: 4,26,919

രണ്ടാംഘട്ട വാക്സിൻ സ്വീകരിച്ചവർ: 81,812