sashi-tharor

തിരുവനന്തപുരം: നികുതിയില്ലാത്ത രാജ്യങ്ങളിലുൾപ്പെടെ ജോലിയെടുക്കുന്ന പ്രവാസികൾ ഇന്ത്യയിലേക്ക് അയക്കുന്ന പണത്തിന് നികുതി നൽകണമെന്ന കേന്ദ്ര ധനമന്ത്രാലയത്തിന്റെ തീരുമാനം വിദേശമലയാളികളോട് കാട്ടുന്ന കൊടുംചതിയാണെന്ന് ശശി തരൂർ എം.പി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആരുമറിയാതെ പാർലമെന്റ് സമ്മേളനത്തിന്റെ അവസാനാളുകളിൽ ധനകാര്യബിൽ ചർച്ചയിൽ ഭേദഗതി കൊണ്ടുവന്നാണ് ഈ നീക്കം നടത്തിയിരിക്കുന്നത്.

കേന്ദ്ര സർക്കാർ പിൻവാതിൽ വഴി എടുത്ത തീരുമാനം പിൻവലിക്കണമെന്ന് തരൂർ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ വ്യക്തത ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രിക്ക് കത്ത് നൽകിയെങ്കിലും ഒരു മറുപടിയും ലഭിച്ചില്ലെന്നും തരൂർ പറഞ്ഞു.

യു.ഡി.എഫ് അധികാരത്തിൽ വന്നാൽ പിൻവാതിൽ നിയമനങ്ങൾ പൂർണമായും ഇല്ലാതാക്കും. പി.എസ്.സി വഴി നിയമിക്കുന്നവരുടെ പേരുകൾ കമ്പ്യൂട്ടർ വഴി വെളിപ്പെടുത്തുമെന്നും തരൂർ പറഞ്ഞു. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. അനിൽകുമാർ, പാലോട് രവി തുടങ്ങിയവരും പങ്കെടുത്തു.