തിരുവനന്തപുരം:കൊവിഡ് വ്യാപനം വർദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ അടുത്ത ഒരാഴ്ച കർശന ജാഗ്രത വേണമെന്ന് കളക്ടർ ഡോ.നവ്‌ജ്യോത് ഖോസ പറഞ്ഞു.തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പല ഭാഗങ്ങളിലും ആൾക്കൂട്ടമുണ്ടായ സാഹചര്യത്തിൽ,പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കെടുത്ത മുഴുവൻ ആളുകളും ആർ.ടി.പി.സി.ആർ പരിശോധന നടത്തണം.കൊവിഡ് സാഹചര്യം വിലയിരുത്താൻ ചേർന്ന ജില്ലാ ടാസ്‌ക്ഫോഴ്സ് യോഗത്തിലാണ് തീരുമാനം.
നിർദ്ദേശങ്ങൾ
തിരഞ്ഞെടുപ്പുമായി ബന്ധപ്പവർ ചുമയോ പനിയോ മറ്റു ശാരീരിക അസ്വസ്ഥതകളോ ഉണ്ടായാൽ രണ്ടു ദിവസത്തിനകം ടെസ്റ്റ് നടത്തിയിരിക്കണം
ടെസ്റ്റ് നെഗറ്റീവാണെങ്കിൽപ്പോലും രോഗലക്ഷണങ്ങളുള്ളവർ നിർബന്ധമായും സ്വയം ഐസൊലേഷനിൽ കഴിയണം
എസ്.എസ്.എൽ.സി പരീക്ഷ ആരംഭിക്കുന്നതിനാൽ വിദ്യാർത്ഥികളുടെ മാതാപിതാക്കളോ ബന്ധുക്കളോ തിരഞ്ഞെടുപ്പ് ചടങ്ങുകളിൽ പങ്കെടുത്തിട്ടുണ്ടെങ്കിൽ ആർ.ടി.പി.സി.ആർ പരിശോധന നടത്തണം.
പോളിംഗ് ഏജന്റുമാരായി ഇരുന്നവരും രണ്ടു ദിവസത്തിനകം പരിശോധന നടത്തണം
മാസ്ക്,സാനിറ്റൈസർ,സാമൂഹിക അകലം എന്നീ ബ്രേക് ദ ചെയിൻ മാനദണ്ഡങ്ങൾ പാലിക്കണം
ആൾക്കൂട്ട സാഹചര്യം ഒഴിവാക്കണം
പ്രായമായവരും കുട്ടികളും അത്യാവശ്യ കാര്യങ്ങൾക്കു മാത്രം പുറത്തിറങ്ങണം
കൊവിഡ് മാനദണ്ഡങ്ങൾ ശക്തമാക്കാൻ സെക്ടറൽ മജിസ്‌ട്രേറ്റുമാർക്കും പൊലീസിനും നിർദ്ദേശം നൽകി