jaleel-

 2016 ജൂലായ് 26: ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ജനറൽ മാനേജറുടെ യോഗ്യത ഭേദഗതി ചെയ്യണമെന്ന് മന്ത്രി കെ.ടി.ജലീൽ പൊതുഭരണ (ന്യൂനപക്ഷക്ഷേമ ) വകുപ്പ് സെക്രട്ടറിക്ക് മന്ത്രി കെ.ടി.ജലീലിന്റെ കത്ത്.

 ജനറൽ മാനേജറുടെ യോഗ്യത മാർക്കറ്റിങ്ങിലോ ,ഫിനാൻസിലോ എം.ബി.എയോ, മൂന്നു വർഷത്തെ പ്രവൃത്തി പരിചയത്തോടെ കമ്പനി സെക്രട്ടറി, സി.എ , ഐ.സി. ‌ഡബ്ള്യൂ.എ.ഐ . തന്റെ പിതൃ സഹോദരന്റെ കൊച്ചുമകനായ കെ.ടി.അദീബിനെ നിയമിക്കാനായി അയാൾക്കുള്ള ബി.ടെക്കും പി.ജി.ഡി.ബി.എയും കൂടി എം.ഡിയുടെ യോഗ്യതയിൽ ഉൾപ്പെടുത്താനായിരുന്നു കത്ത്.

 കോർപ്പറേഷണ ജി.എം ആയിരുന്ന ഫൈസൽ മുനീറിന് മൂന്നു വർഷം കൂടി ഉണ്ടായിരുന്നെങ്കിലും കരാർ നിയമനത്തിന്റെ ഒരു വർഷം കണക്കാക്കി പിരിച്ചു വിട്ടു.

2016 ഒക്ടോബർ 26: പുതിയ യോഗ്യത കൂടി ഉൾപ്പെടുത്തി ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഇന്റർവ്യൂ . ഏഴ് അപേക്ഷകരിൽ അദീബ് ഉൾപ്പെടെ നാലുപേർ അഭിമുഖത്തിനെത്തിയില്ല. ഹാജരായ മറ്റ് മൂന്നു പേർക്കും ഡെപ്യൂട്ടേഷന് യോഗ്യതയില്ല.

 ബന്ധുനിയമന വിവാദത്തെ തുടർന്ന് വ്യവസായ മന്ത്രി ഇ.പി.ജയരാജൻ രാജിവച്ചതിനാൽ നിയമന നടപടികൾ മരവിപ്പിക്കുകയാണെന്ന് രഹസ്യമായി അറിയിപ്പ് കിട്ടിയതുകൊണ്ടാണ് അദീബ് വരാതിരുന്നതെന്ന് സൂചന.

2018 ഒക്ടോബർ 8 : കെ.ടി അദീബിനെ ജനറൽ മാനേജരായി നിയമിക്കുന്നു. സൗത്ത് ഇന്ത്യൻ ബാങ്ക് സീനിയർ മാനേജരായിരുന്ന അദീബ് അപേക്ഷ അയയ്ക്കുമ്പോൾ മാതൃ സ്ഥാപനത്തിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കിയിരുന്നില്ല.

2018 നവംബർ 2: ബന്ധുവായ അദീബിനെ നിയമിക്കാൻ ചട്ടങ്ങൾ മറികടന്ന് മന്ത്രി കെ.ടി. ജലീൽ ഇടപെട്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസിന്റെ ആരോപണം . മന്ത്രിക്കെതിരെ യൂത്ത് ലീഗ് ഹൈക്കോടതിയെയും വിജിലൻസിനെയും ലോകായുക്തയെയും സമീപിച്ചു.

2018 നവംബർ 3: യോഗ്യരായ ആരെയും കിട്ടാതായതോടെ കോർപറേഷന്റെ അഭ്യർഥനയനുസരിച്ചാണ് അദീബ് അപേക്ഷ നൽകിയതെന്ന് മന്ത്രിയുടെ വിശദീകരണം.

2018 നവംബർ 12: വിവാദത്തെത്തുടർന്ന് അദീബ് രാജിവച്ചു. നിയമനം സർക്കാ‌ർ റദ്ദാക്കി..

2018 നവംബർ 14: യോഗ്യതയിൽ ഇളവു വരുത്താനുള്ള തീരുമാനം മന്ത്രിസഭ ചർച്ച ചെയ്യേണ്ടെന്നു മുഖ്യമന്ത്രിയോടു പറഞ്ഞത് ജലീലാണെന്ന രേഖകൾ പുറത്ത്.

2019 ഫെബ്രുവരി 8: ബന്ധപ്പെട്ട ഫയലുകൾ ഹാജരാക്കാൻ പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറിക്കു ലോകായുക്ത സമൻസ്.

2019 മാർച്ച് 6: വിജിലൻസ് അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് സർക്കാർ.

2019 ജൂൺ 18: നിയമനത്തിൽ അപാകതയില്ലെന്നു സർക്കാർ ഹൈക്കോടതിയിൽ.

2019 ജൂലായ് 5: ബന്ധുനിയമന ആരോപണം രാഷ്ട്രീയ സ്വഭാവത്തിലല്ലേയെന്നു ഹൈക്കോടതി. അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റമല്ലാത്തതിനാൽ കേസില്ലെന്ന് വിജിലൻസ്.

.2019 ജൂലായ് 11: പി.കെ. ഫിറോസ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി പിൻവലിച്ചു.

2019 സെപ്തംബർ 6: ജലീലിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടി ഫിറോസ് നൽകിയ അപേക്ഷ ഗവർണർ തള്ളി.

2021 ഏപ്രിൽ 9: സത്യപ്രതിജ്ഞാ ലംഘനവും അധികാര ദുർവിനിയോഗവും നടത്തിയ മന്ത്രി ജലീലിനു തുടരാൻ അർഹതയില്ലെന്നും, മന്ത്രിക്കെതിരെ മുഖ്യമന്ത്രി നടപടിയെടുക്കണമെന്നും ലോകായുക്ത ഉത്തരവ്.

2021 ഏപ്രിൽ 11: ബന്ധു നിയമനത്തിനായി യോഗ്യത തിരുത്തിയത് മുഖ്യമന്ത്രി അംഗീകരിച്ച രേഖ പുറത്ത്.

2021 ഏപ്രിൽ 12: വിധിക്കെതിരെ ജലീൽ ഹൈക്കോടതിയിൽ.

2021 ഏപ്രിൽ 13: ഹൈക്കോടതി റിട്ട് ഹർജി പരിഗണിക്കുന്നതിനിടെ ജലീലിന്റെ രാജി.