quarantine

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് 19 ക്വാറന്റൈൻ, ഐസൊലേഷൻ മാർഗനിർദ്ദേശങ്ങൾ ആരോഗ്യ വകുപ്പ് പുതുക്കി. ലബോറട്ടറി പരിശോധനയിലൂടെ കൊവിഡ് സ്ഥിരീകരിച്ചയാൾക്ക് ഡോക്ടറുടെ തീരുമാനപ്രകാരം ചികിത്സ നൽകും. ഡിസ്ചാർജ്ജ് ചെയ്തതിന് ശേഷം 7 ദിവസം വരെ അനാവശ്യ യാത്രകളും സാമൂഹിക ഇടപെടലുകളും ഒഴിവാക്കണം.

പ്രാഥമിക സമ്പർക്കം വഴി രോഗസാദ്ധ്യത കൂടുതലുള്ളവർ

 വീട്ടിലോ സ്ഥാപനത്തിലോ 14 ദിവസം റൂം ക്വാറന്റൈൻ

 ലക്ഷണങ്ങൾ കണ്ടാൽ ദിശ 1056 ലോ,​ ആരോഗ്യ പ്രവർത്തകരെയോ ബന്ധപ്പെടുക

 ലക്ഷണങ്ങളില്ലെങ്കിൽ എട്ടാം ദിവസം ആർ.ടി.പി.സി.ആർ പരിശോധന നടത്തുക.

ഫലം നെഗറ്റീവ് ആണെങ്കിലും 7 ദിവസം കൂടി ക്വാറന്റൈൻ തുടരണം.

രോഗ സാദ്ധ്യത കുറവുള്ള, പ്രാഥമിക സമ്പർക്കത്തിലുള്ള ആൾ

 14 ദിവസം അനാവശ്യ യാത്രകൾ ഒഴിവാക്കുക. മാസ്‌ക് ധരിക്കുക, ശുചിത്വ മര്യാദകൾ പാലിക്കുക

 കല്യണം, മറ്റ് ചടങ്ങുകൾ,​ ജോലി തുടങ്ങിയ സാമൂഹിക ഇടപെടലുകൾ ഒഴിവാക്കുക

ലക്ഷണങ്ങളില്ലാത്ത ദ്വിതീയ സമ്പർക്കക്കാർ,

 സാമൂഹ്യ വ്യാപനമോ പ്രാദേശിക വ്യാപനമോ ഉണ്ടായിട്ടുള്ള രാജ്യങ്ങളിൽ നിന്നോ പ്രദേശങ്ങളിൽ നിന്നോ എത്തിയവരുമായി സമ്പർക്കം ഉണ്ടായിട്ടുള്ളവർ കൊവിഡ് പ്രതിരോധ ശീലങ്ങൾ പിന്തുടരണം.

അന്തർദ്ദേശീയ യാത്രക്കാർ

കേരളത്തിൽ എത്തുമ്പോൾ ആർ.ടി.പി.സി.ആർ പരിശോധന നടത്തുകയും വീട്ടിൽ ഐസൊലേഷനിൽ ഇരിക്കുകയും വേണം. പരിശോധനാഫലം അനുസരിച്ച് ചികിത്സ തേടണം. നെഗറ്റീവ് ആണെങ്കിൽ ലക്ഷണങ്ങൾ ഉണ്ടാകുന്നുണ്ടോയെന്ന് 7 ദിവസം നിരീക്ഷിക്കണം.

അന്തർസംസ്ഥാന യാത്രക്കാർ

 ഇ -ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം

 48 മണിക്കൂറിനുള്ളിലുള്ള ആർ.ടി.പി.സി.ആർ നെഗറ്റീവ് പരിശോധനാഫലം ഹാജരാക്കണം

 ആർ.ടി.പി.സി.ആർ പരിശോധന നടത്തിയിട്ടില്ലാത്തവർ കേരളത്തിൽ എത്തിയാലുടൻ പരിശോധന നടത്തുകയും ഫലം ലഭിക്കുന്നതുവരെ റൂം ക്വാറന്റൈനിൽ തുടരുകയും ചെയ്യുക.

 ആർ.ടി.പി.സി.ആർ പരിശോധന നടത്തുന്നില്ലെങ്കിൽ 14 ദിവസം റൂം ക്വാറന്റൈനിൻ കഴിയണം.