ആറ്റിങ്ങൽ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് അനുവദിച്ച 50 ലക്ഷം രൂപ സർക്കാർ പൂർണമായും ചെലവഴിച്ചിട്ടില്ലെന്ന് അടൂർ പ്രകാശ് എം.പി ആരോപിച്ചു. 2020 മാർച്ചിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് എം.പി ഫണ്ട് ചെലവഴിക്കമെന്ന് കേന്ദ്രം ഉത്തരവ് പുറപ്പെടുവിച്ച ദിവസം തന്നെ വർക്കല, ചിറയിൻകീഴ്, നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകളിലെ അഞ്ചു സർക്കാർ ആശുപത്രികളിൽ പ്രതിരോധ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിന് എം.പി ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ അനുവദിച്ചു. ഇതു സംബന്ധിച്ച് കളക്ടർക്ക് കത്തും നൽകി. എന്നാൽ കളക്ടർ ഒരു നടപടിയും സ്വീകരിച്ചില്ല. ഫണ്ട് വിനിയോഗിക്കുന്നതിൽ ഉണ്ടായ വീഴ്ച അന്വേഷിച്ച് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് അടൂർ പ്രകാശ് എം.പി ആവശ്യപ്പെട്ടു.