പെരുമ്പാവൂർ: പെരുമ്പാവൂരിന്റെ വികസനസൗന്ദര്യങ്ങൾക്ക് അപവാദമായി മാറി കച്ചേരിക്കുന്ന്. നഗരമദ്ധ്യത്തിലെ പ്രധാനഭാഗങ്ങളെല്ലാം കാലക്രമേണ മുഖം മിനുക്കിയെങ്കിലും മാലിന്യക്കൂമ്പാരവും കാടുപിടിച്ച അന്തരീക്ഷവുമായി പഴയ കച്ചേരിക്കുന്നിന്റെ ഒരു ഭാഗമാണ് ഒറ്റപ്പെട്ട് കാട് പിടിച്ചും പാഴ്മരങ്ങൾ തിങ്ങിനിറഞ്ഞും മതിൽക്കെട്ടുകൾ തകർന്നും വർഷങ്ങൾക്ക് മുമ്പ് പൊലീസ് പിടിച്ചെടുത്ത വാഹനങ്ങൾ കൊണ്ട് നിറഞ്ഞും അവഗണന നേരിടുന്നത്.
ഒരു നൂറ്റാണ്ടുകാലങ്ങളുടെ ചരിത്ര പാരമ്പര്യമുള്ളതാണ് കുന്നത്തുനാട് താലൂക്കിന്റെ ആസ്ഥാനമായിരുന്ന കച്ചരിക്കുന്ന് എന്ന് വിശേഷിപ്പിക്കുന്ന ഇവിടം. പെരുമ്പാവൂരിന്റെ ഹൃദയഭാഗമാണ്. എന്നാൽ പഴയ താലൂക്ക്, കോടതി, പൊലീസ് സ്റ്റേഷൻ കാര്യാലയങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചിരുന്ന കച്ചേരിക്കുന്നിന്റെ ഇപ്പോഴത്തെ അവസ്ഥ ദയനീയമാണ്. പുതുതായി നിർമ്മിച്ച മിനിസിവിൽ സ്റ്റേഷനിലേക്ക് ഇവിടെയുണ്ടായിരുന്ന താലൂക്ക് ഓഫീസ് മാറി പ്രവർത്തനം ആരംഭിച്ചതോടെയാണ് കച്ചേരിക്കുന്നിന്റെ നാശത്തിന് തുടക്കം കുറിക്കുന്നത്. ഇന്ന് ഈ സ്ഥലം വൻ മരങ്ങളും കുറ്റിക്കാടും വളർന്നും മതിൽക്കെട്ടുകൾ തകർന്നും തെരുവു നായ്ക്കളുടെയും ഇഴജന്തുക്കളുടെയും താവളമായും ശൗചാലയമായും മാറിയിരിക്കുകയാണ്.
2010-15 കാലയളവിൽ സാജു പോൾ എം.എൽ.എ, അന്നത്തെ മുനിസിപ്പൽ ചെയർമാൻ കെ.എം.എ. സലാം എന്നിവരുടെ നേതൃത്വത്തിലുള്ള നഗരസഭാ കൗൺസിൽ മുൻകയ്യെടുത്തു കച്ചേരിക്കുന്ന് കോമ്പൗണ്ടിൽ ഒറ്റപ്പെട്ടു കിടന്ന കോടതി, പോസ്റ്റോഫീസ് റോഡുകളുമായി ബന്ധിപ്പിച്ചു കച്ചേരിക്കുന്ന് റോഡ് എന്ന പേരിൽ പുതിയൊരു റോഡ് നിർമ്മിച്ചിട്ടുണ്ട്. പൊലീസ് സ്റ്റേഷനു വേണ്ടി നിർമ്മിച്ച ഡിവൈ.എസ്.പി., ഐ.പി. ഓഫീസ് മന്ദിരം, പെരുമ്പാവൂർ പൊലീസ് സ്റ്റേഷൻ, വാട്ടർ അതോറിറ്റി, നഗരസഭ, പോസ്റ്റോഫീസ്, ബി.എസ്.എൻ.എൽ. ഉൾപ്പെടെ നിരവധി ഓഫീസുകളും കോടതിയും തിരക്കേറിയ കച്ചേരിക്കുന്ന് ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്.
നാട്ടുകാരുടെ ആവശ്യങ്ങൾ