counting

5,84,238

തപാൽ വോട്ട്

633

വോട്ടെണ്ണൽ ഹാളുകൾ

21

ഒരു ഹാളിലെ ടേബിൾ (നേരത്തേ 14)

21,​000

ഒരു റൗണ്ടിലെണ്ണുന്ന വോട്ട്

7-9

റൗണ്ടിൽ പൂർത്തിയാകം

തിരുവനന്തപുരം: മൂന്നാഴ്ചയിലേറെ നീണ്ട കാത്തിരിപ്പിനും ഉത്കണ്ഠയ്‌ക്കും വിരാമമിട്ട് നാളെ വോട്ടെണ്ണൽ. രാവിലെ എട്ടിന് തപാൽ വോട്ടും എട്ടരയ്ക്ക് വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടും എണ്ണാനാരംഭിക്കും. തപാൽ വോട്ടുകൾ ആകെ 5,84,238. ഒരു മണ്ഡലത്തിൽ ശരാശരി 4,​100വോട്ട്. ഇതിന് ഒരു ടേബിളായിരുന്നു മുമ്പ്. ഇക്കുറി ആയിരം തപാൽ വോട്ടെങ്കിലും വർദ്ധിച്ചിട്ടുണ്ട്. അതിനാൽ ടേബിളുകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. എങ്കിലും തപാൽ വോട്ടുകളുടെ ഫലമറിയാൻ 9.30 ആവും.

വോട്ടിംഗ് യന്ത്രങ്ങൾ എണ്ണാനും കൂടുതൽ ഹാളുകൾ ഉണ്ട്. 140 മണ്ഡലങ്ങളിലായി 633 ഹാളുകൾ - ഒരു മണ്ഡലത്തിൽ മൂന്ന് മുതൽ അഞ്ചുവരെ ഹാളുകൾ. ഒരു ഹാൾ തപാൽ വോട്ട് എണ്ണാനാവും.

മുമ്പ് ഒരു ഹാളിൽ 14 ടേബിളുകളായിരുന്നു. ഇക്കുറി സാമൂഹ്യ അകലം പാലിക്കാൻ ഏഴെണ്ണം കൂട്ടി. മൊത്തം 21 ടേബിളുകളിലാണ് വോട്ടിംഗ് യന്ത്രങ്ങളെണ്ണുക. ഒരു ടേബിളിൽ ആയിരം വോട്ടുകളെണ്ണും. ഇൗ കണക്കിൽ ഒരു റൗണ്ടിൽ മുമ്പ് 14,​000 വോട്ട് എണ്ണുമായിരുന്നെങ്കിൽ ഇക്കുറി അത് 21,​000 ആകും. തർക്കങ്ങളില്ലെങ്കിൽ ഒരു റൗണ്ട് പൂർത്തിയാക്കാൻ 45മിനിറ്റ് വേണം. നടപടികൾ പൂർത്തിയാക്കി ഫലം പ്രഖ്യാപിക്കാൻ ഒരു മണിക്കൂർ. അതനുസരിച്ച് 9.30 യോടെ ആദ്യറൗണ്ട് ഫലം പുറത്തുവരും. മണ്ഡലങ്ങളിൽ ശരാശരി 1.50ലക്ഷം മുതൽ 1.80 ലക്ഷം വരെയാണ് പോൾ ചെയ്ത വോട്ടുകൾ. നേരത്തെ 10 മുതൽ 12 റൗണ്ടുകൾ എണ്ണിയിരുന്നത് ഇക്കുറി 7 മുതൽ 9 റൗണ്ടുകളാകുമ്പോൾ വോട്ടെണ്ണൽ പൂർത്തിയാകും.

ഫലം അറിയാൻ

ടി.വി ചാനലുകൾ, ഒാൺലൈൻ സൈറ്റുകൾ. തിരഞ്ഞെടുപ്പ് കമ്മിഷന്റെ https://results.eci.gov.in/ എന്ന സൈറ്റിലും ഗൂഗിൾപ്ളേ സ്റ്റോറിൽ നിന്ന് voter helpline എന്ന ആപ്പ് ഡൗൺലോഡ് ചെയ്തും വോട്ടെണ്ണൽ പുരോഗതി തത്സമയം അറിയാം.