s

ആലപ്പുഴ : കൊവിഡ് നിർണയത്തിനുള്ള ആർ.ടി.പി.സി.ആർ പരിശോധനയുടെ ഫലം ലഭിക്കാൻ ജില്ലയിൽ കാലതാമസമുണ്ടാകുന്നതായി പരാതി. കഴിഞ്ഞ 20 മുതൽ ഇന്നലവരെ 5000ത്തോളം സാമ്പിളുകളുടെ പരിശോധനയാണ് പൂർത്തീകരിക്കാനുള്ളത്. റിസൾട്ട് ലഭിക്കാൻ പത്ത് ദിവസം വരെ കാലതാമസം ഉണ്ടാകുന്നത് രോഗവ്യാപനത്തിന് വഴിയോരുക്കുമെന്ന് ആശങ്കയുണ്ട്.
പ്രതിദിനം 9000 സാമ്പിളുകളാണ് ജില്ലയിലെ വിവിധ ആശുപത്രകളിൽ നിന്ന് ശേഖരിക്കുന്നത്. ഓരോ കേന്ദ്രത്തിൽ നിന്നുമുള്ള സാമ്പിളുകൾ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലും ആലപ്പുഴ മെഡിക്കൽ കോളേജിലെ മൈക്രോ വൈറോളജി ലാബിലുമാണ് പരിശോധിക്കുന്നത്. പ്രത്യേക ഡ്രൈവ് അനുസരിച്ച് 16,17തീയതികളിൽ കാൽ ലക്ഷത്തോളം സാമ്പിളുകൾ ശേഖരിച്ചിരുന്നു. ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രതിദിനം1500നും 2,000നും ഇടയിൽ ആർ.ടി.പി.സി.ആർ പരിശോധനയാണ് നടക്കുന്നത്.
ഇതിലും കൂടുതൽ ടെസ്റ്റ് മൈക്രോ വൈറോളജി ലാബിൽ നടക്കുന്നുണ്ട്. എന്നാൽ കഴിഞ്ഞ 20ന് ഹരിപ്പാട് നിന്ന് സാമ്പിൾ നൽകിയ മൂന്ന് പേരുടെ റിസൾട്ട് പോസിറ്റിവാണെന്ന അറിയിപ്പ് ഇന്നലെയാണ് ലഭിച്ചത്. തൊഴിലാളികളായ ഇവർ ഈ ദിവസങ്ങളിൽ വിവിധ സ്ഥലങ്ങളിൽ ജോലിക്ക് പോയിരുന്നു. ഇവരിൽ നിന്ന് എത്രപേർക്ക് രോഗം പകർന്നു എന്ന് കണക്കാക്കാൻ കഴിയാത്ത അവസ്ഥയാണ്. 

"സ്പെഷ്യൽ ഡ്രൈവ് ദിവസങ്ങളിൽ കാൽലക്ഷത്തോളം സാമ്പിളുകളാണ് ശേഖരിച്ചത്. ഇത്രയും സാമ്പിളുകളുടെ പരിശോധന രണ്ട് ദിവസം കൊണ്ട് പൂർത്തികരിക്കാൻ കഴിയാത്തതാണ് റിസൾട്ട് വൈകാൻ കാരണം. അവശേഷിച്ച സാമ്പിളുകളുടെ പരിശോധന 28ന് പൂർത്തീകരിച്ചു. വരും ദിവസങ്ങളിൽ റിസൾട്ട് വൈകില്ല.

ജില്ലാ മെഡിക്കൽ ഓഫീസ്, ആലപ്പുഴ