കായംകുളം: കൊവിഡ് പ്രതിരോധ സാമഗ്രികൾ കൂടിയ വിലയ്ക്ക് വിറ്റ സംഭവത്തിൽ ലീഗൽ മെട്രോളജി വകുപ്പ് ആറുകേസുകൾ രജിസ്റ്റർ ചെയ്തു. 40000 രൂപ പിഴ ഈടാക്കി.
കാർത്തികപ്പള്ളി താലൂക്കിന്റെ വിവിധ ഭാഗങ്ങളിലെ മെഡിക്കൽ സ്റ്റോറുകളിലാണ് പരിശോധന നടത്തിയത്. പൾസ് ഓക്സിമീറ്റർ ,പി പി കിറ്റ് ,മാസ്കുകൾ തുടങ്ങി കൊവിഡ് പ്രതിരോധ സാധനങ്ങൾ സർക്കാർ നിശ്ചയിച്ച വിലയിൽ കൂടുതൽ വിൽപ്പന നടത്തുന്നുവെന്ന പരാതിയിലായിരുന്നു പരിശോധന. കായംകുളം ഹരിപ്പാട് മേഖലകളിൽ വിവിധസ്ഥാപനങ്ങളിലും പരിശോധന നടത്തി.
ലീഗൽ മെട്രോളജി ഇൻസ്പെക്ടർ ആർ . ജയലക്ഷ്മി , ഇൻസ്പെക്ടിംഗ് അസിസ്റ്റൻറ് എസ് . പ്രേംകുമാർ , ഷിബു ബേബി , കുഞ്ഞുമോൻ എന്നിവർ പങ്കെടുത്തു .