covid

കൊച്ചി: കർശന നിയന്ത്രണങ്ങളിൽ കൊവിഡ് വ്യാപന നിരക്ക് കുറയുന്നതിന്റെ ആശ്വാസത്തിലാണ് ജില്ല. നാളുകൾക്ക് ശേഷം ജില്ലയിൽ ഇന്നലെ രണ്ടായിരത്തിൽ താഴെ ആളുകൾക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 1977 പേർക്ക് രോഗം സ്ഥിരീകരിച്ചു. വിദേശം, ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ ഏഴ്, 11 ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് ബാധിച്ചു. 1919 പേർക്ക് സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചപ്പോൾ 40 പേരുടെ രോഗ ബാധിത ഉറവിടം വ്യക്തമല്ല.
ഐ.എൻ.എച്ച്. എസ് അഞ്ച് പേർക്കും 24 അതിഥി തൊഴിലാളികളും രോഗം വന്നു. 3439 പേർ രോഗ മുക്തി നേടി. ഇന്നലെ 2051 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 5192 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 83812 ആണ്. കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 34715 ആണ് .

• തൃക്കാക്കര 115
• കളമശ്ശേരി 73
• പള്ളുരുത്തി 65
• കുമ്പളങ്ങി 52
• എടത്തല 46
• ഞാറക്കൽ 46
• ഫോർട്ട് കൊച്ചി 46
• വാളകം 44
• കടുങ്ങല്ലൂർ 42
• ചെല്ലാനം 41
• കീഴ്മാട് 39
• കിഴക്കമ്പലം 38
• തൃപ്പൂണിത്തുറ 38
• കടവന്ത്ര 33
• വടക്കേക്കര 31
• വൈറ്റില 31

ആവശ്യ സേവനങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവ മിനിമം ജീവനക്കാരെ ഉൾപ്പെടുത്തികൊണ്ട് തിങ്കൾ ,ബുധൻ ,വെള്ളി എന്നീ ദിവസങ്ങളിൽ വൈകിട്ട് 5 മണി വരെ പ്രവർത്തിക്കാവുന്നതാണ്.

ജീവനക്കാർക്ക് തിരിച്ചിയൽ രേഖ നിർബന്ധം

കണ്ടയിൻമെന്റ് സോണുകളിലേക്കുള്ള പ്രവേശനവും യാത്രയും കർശനമായി നിയന്ത്രിച്ചു . അവശ്യ സർവീസുകളിലെ ജീവനക്കാർക്ക് അവരുടെ തിരിച്ചിയൽ രേഖയുടെ മാത്രം അടിസ്ഥാനത്തിൽ കണ്ടെയിൻമെന്റ് സോണുകളിൽ നിന്നും പ്രവേശനവും യാത്രയും അനുവദിക്കുന്നതാണ് .
ഇളവുകൾ അനുവദിക്കപ്പെട്ടിട്ടുള്ള സർവീസുകൾ ഉൾപ്പെട്ടിട്ടുള്ള സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അവരുടെ തിരിച്ചറിയൽ രേഖയോടൊപ്പം മേൽ അധികാരിയുടെ സർട്ടിഫിക്കറ്റിന്റെ കൂടി അടിസ്ഥാനത്തിൽ ജോലി സ്ഥലത്തേക്ക് യാത്ര അനുവദിക്കുന്നതാണ്. ഇവർക്ക് ആവശ്യമെങ്കിൽ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി ലഭ്യമാകുന്ന പാസുകൾ യാത്രക്കായി ഉപയോഗിക്കാം.

കണ്ടെയിമെന്റ് സോണുകൾ

കൊവിഡ് രോഗവ്യാപനം ഫലപ്രദമായി നേരിടുന്നതിലേക്കായി ജില്ലയിലെ രോഗവ്യാപന സാദ്ധ്യത കൂടുതലുള്ള പ്രദേശങ്ങളെ കണ്ടെയിൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു.
36 പഞ്ചായത്തുകളും കൊച്ചി നഗരസഭയുടെ 16 ഡിവിഷനുകളുമാണ് മുഴുവനായി കണ്ടെയിൻമെന്റ് സോണുകളാക്കി പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്നലെ അർദ്ധരാത്രിയോടെ ഈ പ്രദേശങ്ങൾ പൂർണമായും അടച്ചു.

നിയന്ത്രണങ്ങളും ഇളവുകളും

അവശ്യ സേവനങ്ങൾക്കായി ജനങ്ങൾ ഏറ്റവും അടുത്തുള്ള കടകൾ, സ്ഥാപനങ്ങളെ അശ്രയിക്കേണ്ടതാണ്. പലചരക്കുകടകൽ ,ബേക്കറി ,പഴം പച്ചക്കറി കടകൾ . മത്സ്യമാംസ വിതരണ കടകൾ ,കോഴി വ്യാപാര കടകൾ , കോൾഡ് സ്റ്റോറേജ് എന്നിവ രാവിലെ 8 മുതൽ വൈകിട്ട് 5 മണി വരെ പ്രവർത്തിക്കാവുന്നതാണ്. ഹോം ഡെലിവറി സംവിധാനം പരമാവധി പ്രോത്സാഹിപ്പിക്കേണ്ടതും ആയതിനായി വാർഡ് തല ആർ.ആർ.ടികൾ, കമ്മിറ്റികൾ എന്നിവയുടെ വോളന്റിയേഴ്‌സ്‌ന്റെ സേവനം പ്രയോജനപ്പെടുത്താവുന്നതുമാണ് . ആശുപത്രികൾ, ഡിസ്പൻസറീസ് ,മെഡിക്കൽ ഷോപ്പുകൾ, പെട്രോൾ പമ്പുകൾ, മെഡിക്കൽ ലാബുകൾ ,ക്ലിനിക്കൽ സ്ഥാപനങ്ങൾ , കണ്ണടകൾ വില്പന നടത്തുന്ന സ്ഥാപനങ്ങൾ , ആയുഷ് കേന്ദ്രങ്ങൾ ,റേഷൻ കടകൾ എന്നിവയ്ക്ക് നിയന്ത്രണങ്ങൾ ബാധകമല്ല .
ഭക്ഷണശാലകളിൽ രാത്രി 7:30 മണി വരെ മാത്രം പാഴ്‌സൽ സൗകര്യം മാത്രം. കണ്ടെയിൻമെന്റ് സോണുകളിൽ മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ തടസമില്ലാതെ നടത്താവുന്നതാണ് .
ആരാധാനാലയങ്ങളിൽ മതപരമായ ചടങ്ങുകൾ പൊതുജനങ്ങളുടെ പങ്കാളിത്തമില്ലാതെ നടത്താവുന്നതാണ് . ഹാർബറുകളിൽ പരസ്യ ലേലം ഒഴിവാക്കേണ്ടതാണ്. പരിശോധനയ്ക്ക് ജില്ലാ പൊലീസ് മേധാവി എറണാകുളം സിറ്റി , ജില്ലാ പൊലീസ് മേധാവി എറണാകുളം റൂറൽ എന്നിവരെ ചുമതലപ്പെടുത്തുന്നു .