kk-shailaja

തിരുവനന്തപുരം: സംസ്ഥാനത്ത് ആവശ്യമെങ്കിൽ സമ്പൂർണ ലോക്ക്ഡൗൺ പരിശോധിക്കാമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. രണ്ടാം തരംഗത്തിൽ കൊവിഡിനെതിരെ നല്ല ഇടപെടലാണ് ഉണ്ടായിട്ടുളളത്. കൊവിഡിന് ശേഷമുളള ചികിത്സക്കും സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.

പ്രാദേശികമായി ഇപ്പോൾ തന്നെ ലോക്ഡൗണുണ്ട്. ആവശ്യമെങ്കിൽ സമ്പൂർണ ലോക്ക്ഡൗൺ പരിശോധിക്കാമെന്നും കേരളത്തിൽ വാക്‌സിന് വലിയ തോതിൽ ക്ഷാമമുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. വാക്‌സിന് വേണ്ടി ആദ്യമേ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും വളരെ പരിമിതമായേ വാക്‌സിൻ കിട്ടിയുളളൂവെന്ന് മന്ത്രി കുറ്റപ്പെടുത്തി.

സംസ്ഥാനത്ത് തുടർഭരണം ഉണ്ടാകും. എൽ ഡി എഫ് വീണ്ടും വരുമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും ഈ സർക്കാരിനെ ജനങ്ങൾ നെഞ്ചിലേറ്റിയെന്നും ശൈലജ പ്രതികരിച്ചു.