pc-george

കോട്ടയം: അഞ്ച് റൗണ്ട് പൂർത്തിയാകുമ്പോഴും പൂഞ്ഞാറിൽ സി‌റ്റിംഗ് എംഎൽഎ പി.സി ജോർജിന് ലീഡ് നിലയിൽ മുന്നിലെത്താനാകുന്നില്ല. എൽഡിഎഫിന്റെ കേരളാ കോൺഗ്രസിന്റെ സ്ഥാനാർത്ഥി സെബാസ്‌റ്റ്യൻ കുളത്തുങ്കൽ 4365 വോട്ടുകൾക്ക് മുന്നിലാണ്. ഇടയ്‌ക്ക് മൂന്നാം സ്ഥാനത്തായിരുന്ന പി.സി ജോർജ് ഇപ്പോൾ രണ്ടാം സ്ഥാനത്തേക്ക് വന്നിരിക്കുകയാണ്. അയ്യായിരത്തിന് മുകളിലേക്ക് പോയ എൽഡിഎഫ് ലീഡ് നില 4000നടുത്തെത്തി.

ഇപ്പോൾ പി.സി ജോർജിന് സ്വാധീനമുള‌ള മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ് കടക്കുന്നതായാണ് വിവരം. തന്റെ പാർട്ടിയായ കേരള ജനപക്ഷത്തിനായി സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് ഇത്തവണയും ജോർജ് മത്സരിക്കുന്നത്. കഴിഞ്ഞ 40 വ‌ർഷങ്ങളായി പൂഞ്ഞാറിൽ നിന്ന് വിജയിക്കുന്ന ജോർജ്ജിന് ഏ‌റ്റവുമധികം വലിയ മാർജിനിൽ വിജയം ലഭിച്ചത് 2016ലാണ്. 27,821 വോട്ടുകൾക്കാണ് അന്ന് കേരളകോൺഗ്രസ് മാണി വിഭാഗത്തിലെ ജോർജ്കുട്ടി അഗസ്‌റ്റിനെ ജോർജ് പരാജയപ്പെടുത്തിയത്. മുന്നണികൾക്കൊപ്പം നിൽക്കാതെയുള‌ള ജോർജിന്റെ ആദ്യ വിജയമായിരുന്നു അത്.