തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്രം വിജയം നേടിയതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ,പി വൈസ് പ്രസിഡന്റ് എ.പി.അബ്‌ദുള്ളക്കുട്ടി. എൽ.ഡി.എഫിന്റെ ഈ വിജയം പിണറായിയുടേതാണെന്നും പക്ഷെ ഇത് പാര്‍ട്ടിയുടെ പരാജയമായി പരിണമിക്കുമെന്നും അബ്‌ദുള്ളക്കുട്ടി പറയുന്നു. 1977ല്‍ പെണ്‍ ഹിറ്റ്ലറായ ഇന്ദിരാഗാന്ധിയെ ജയിപ്പിച്ച മലയാളി 2021 ല്‍ പിണറായി വിജയനെന്ന ആണ്‍ ഹിറ്റ്ലറിനെ വിജയിപ്പിച്ചതില്‍ അദ്‌ഭുതമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രബുദ്ധതയുടെ അര്‍ത്ഥം മലയാളിയുടെ നിഘണ്ടുവില്‍ എന്താണെന്ന് തനിക്കറിഞ്ഞു കൂടാ എന്നും, താന്‍ കണ്ട നേതാക്കളില്‍ പിണറായിയുടെ ഏറ്റവും വലിയ തിന്മ രാഷ്ട്രീയ ക്രിമനലിസ്റ്റ് മാര്‍ക്സിസ്റ്റ് ആണ് എന്നതാണെന്നും അബ്ദുള്ളക്കുട്ടി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
എ.പി.അബ്‌ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് .
മിന്നുന്ന പിണറായി വിജയത്തിന് അഭിനന്ദനങ്ങള്‍
ഈ വിജയം പിണറായിയുടേതാണ്. പക്ഷെ ഇത് പാര്‍ട്ടിയുടെ പരാജയമായി പരിണമിക്കും.
1977ഇന്ദിരാഗാന്ധിയെന്ന പെണ്‍ഹിറ്റ്ലര്‍ക്ക് 103 സീറ്റ് നല്‍കി ജയിപ്പച്ച മലയാളി
(അന്ന് യുപി യിലേയും, ബിഹാറിലേയും ദരിദ്രജനകോടികളാണ് അടിയന്തരാവസ്ഥയെ തോല്‍പിച്ചത് ഇന്ദിരയെ തറപറ്റിച്ചത് ജനാധിപത്യഇന്ത്യ നിലനിര്‍ത്തിയത് )
2021 ല്‍ ആണ്‍ ഹിറ്റ്ലര്‍ പിണറായിയെ 100ഓളം സീറ്റില്‍ ജയിപ്പിച്ചതില്‍ ഒരത്ഭുതമില്ല.
പ്രബുദ്ധതയുടെ അര്‍ത്ഥം മലയാളിയുടെ നിഘണ്ടുവില്‍ എന്താണെന്ന് എനിക്കറിഞ്ഞു കൂടാ.
പക്ഷെ ഒരു കാര്യം അനുഭവം വെച്ചു പറയാം ഞാന്‍ കണ്ട നേതാക്കളില്‍ പിണറായിയുടെ ഏറ്റവും വലിയ തിന്മ രാഷ്ട്രീയ ക്രിമനലിസ്റ്റ് മാര്‍ക്സിസ്റ്റ് ആയിരുന്നു അദ്ദേഹം.