kk

കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദി,​ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ള ബി.ജെ,പിയുടെ ദേശീയ നേതാക്കൾ രംഗത്തിറങ്ങിയിട്ടും മമത ബാനർജിയെ ബംഗാൾ മുഖ്യമന്ത്രിയാകുന്നതിൽ നിന്ന് ബി..ജെപിക്ക് തടയാൻ കഴിഞ്ഞില്ല.. പശ്ചിമ ബംഗാൾ നിയമ,​ഭാ തിരഞ്ഞെടുപ്പിൽ 294ൽ 213 സീറ്റിലും വിജയം നേടി തൃണമൂൽ കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തുമ്പോൾ മുഖ്യമന്ത്രിയാകുന്നത് മമത ബാനർജി തന്നെ. ബുധനാഴ്ച ആയിരിക്കും മമതയുടെ സത്യപ്രതിജ്ഞ.. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് എം.എൽ.എമാർ മമതാ ബാനർജിയെ നിയമസഭാ പാർട്ടി നേതാവായി ഐകകണ്‌ഠേന തീരുമാനിച്ചതായി പാർട്ടി ജനറൽ സെക്രട്ടറി പാർത്ഥ ചാറ്റർജി അറിയിച്ചു.

തുടർച്ചയായ മൂന്നാം തവണയാണ് മമത പശ്ചിമബംഗാളിന്റെ മുഖ്യമന്ത്രിയാകുന്നത്. ഇന്ന് ഗവർണറെ കണ്ട് മമത സർക്കാരുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിച്ചെന്നാണ് വിവരം. മുഖ്യമന്ത്രിയെ തിങ്കളാഴ്ച രാജ്ഭവനിലേക്ക് വിളിപ്പിക്കുമെന്ന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ ഗവർണർ ജഗദീപ് ധർഖർ ട്വീറ്റ് ചെയ്തിരുന്നു.

തൃണമൂലിനെ തറപറ്റിക്കുമെന്ന് പറഞ്ഞ് തിരഞ്ഞെടുപ്പ് കളത്തിലിറങ്ങിയ ബി.ജെ.പിക്ക് 77 സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. നന്ദിഗ്രാമിൽ ബിജെപിയുടെ സുവേന്ദു അധികാരിയോട് പരാജയപ്പെട്ട മമതാ ബാനർജിക്ക് ആറു മാസത്തിനകം തെരഞ്ഞെടുപ്പിനെ നേരിടേണ്ടി വരും.