gun-attack

വാഷിംഗ്ടൺ: അമേരിക്കൻ സംസ്ഥാനമായ ഇഡാഹോയിൽ സ്കൂളിൽ തോക്കുമായെത്തിയ ആറാം ക്ലാസ് വിദ്യാർത്ഥിനി നടത്തിയ വെടിവയ്പ്പിൽ രണ്ട് സഹപാഠികളുൾപ്പെടെ മൂന്നു പേർക്ക് പരിക്ക്. ആരുടേയും പരിക്ക് ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു. സ്കൂൾ ആരംഭിച്ചയുടനെ ബാഗിൽ നിന്ന് തോക്കെടുത്ത് പെൺകുട്ടി വെടിയുതിർക്കുകയായിരുന്നു. ഒടുവിൽ ഒരു അദ്ധ്യാപിക തോക്ക് തട്ടിപ്പറിച്ചതോടെയാണ് വൻ ദുരന്തം ഒഴിവായത്. കുട്ടിയെ രക്ഷിതാക്കൾക്കൊപ്പം പറഞ്ഞയച്ചെന്നാണ് വിവരം. ഫെഡറൽ ബ്യൂറോ ഒഫ് ഇൻവെസ്റ്റിഗേഷനും പ്രാദേശിക പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അമേരിക്കയിൽ സമീപകാലത്തായി വെടിവയ്പ്പ് സംഭവങ്ങൾ ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ട്.
അടുത്തിടെ ഇന്ത്യാനപോളിസ്,കാലിഫോർണിയ,കൊളറാഡോ, അറ്റ്ലാന്റ തുടങ്ങിയ സംസ്ഥാനങ്ങളിൽ നടന്ന വെടിവയ്പ്പുകളിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു