encounter

ബ്രസീലിയ: ബ്രസീലിലെ ജാക്കറെസിൻഹോ ചേരി പരിസരത്ത് മയക്കുമരുന്ന് കള്ളക്കടത്തുകാരും പൊലീസും തമ്മിലുണ്ടായ വെടിവയ്പ്പിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനടക്കം 25 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട 24 പേരും കള്ളക്കടത്തുകാരാണെന്നാണ് റിപ്പോർട്ട്
റിയോ ഡി ജനീറോയിൽ 16 വർഷത്തിനിടെ നടക്കുന്ന ഏറ്റവും വലിയ പൊലീസ് ഓപ്പറേഷനാണിത്. 2007ൽ കോംപ്ലക്സോ ഡോ അലേമാവോ ചേരിയിൽ നടന്ന ഏറ്റുമുട്ടലിൽ 19 പേർ കൊല്ലപ്പെട്ടു.
അക്രമികളിൽ നിന്ന് ആറ് റൈഫിളുകൾ, 15 ഹാൻഡ്‌ഗണ്ണുകൾ, ഒരു മെഷീൻ ഗൺ, 14 ഗ്രനേഡുകൾ, ഒരു പീരങ്കി, വെടിമരുന്ന് എന്നിവയാണ് പിടിച്ചെടുത്തത്. മയക്കുമരുന്ന് കടത്തിന് പുറമെ ഇവർ ചരക്ക് ട്രക്കുകൾ കൊള്ളയടിക്കുകയും ട്രെയിനിൽ കവർച്ച നടത്തുകയും ചെയ്യാറുണ്ടെന്ന് പൊലീസ് അറിയിച്ചു.

@അപലപിച്ച് മനുഷ്യാവകാശ സംഘടനകൾ

അതേസമയം, ഏറ്റുമുട്ടലിനെതിരെ ആംനസ്റ്റി ഇന്റർനാഷനണൽ ഉൾപ്പെടെയുള്ള മനുഷ്യാവകാശ സംഘങ്ങൾ വിമർശനവുമായി രംഗത്തെത്തി. കറുത്തവരും ദരിദ്രരും താമസിക്കുന്ന ചേരിയിൽ അപലപനീയമായ ആക്രമണമാണ് നടന്നത്. ഇത്രയും പേർ കൊല്ലപ്പെട്ടത് നീതീകരിക്കാനവില്ലെന്നും ആംനസ്റ്റി ബ്രസീൽ എക്സിക്യൂട്ടീവ് ഡയറക്ടർ ജുറേമ വെർനെക് പറഞ്ഞു.

സംഭവത്തെക്കുറിച്ച് സമഗ്രവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് ആവശ്യപ്പെട്ടു. എച്ച്.ആർ.ഡബ്ല്യിയു കണക്കനുസരിച്ച് ഈ വർഷം റിയോ പൊലീസ് 453 പേരെയാണ് കൊലപ്പെടുത്തിയത്. നാല് പൊലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. കൊവിഡ് വ്യാപനത്തിനിടെ ചേരികളിൽ ഇത്തരം ആക്രമണങ്ങൾ നടത്തരുതെന്ന് സുപ്രീം കോടതി വിധിയുണ്ടായിട്ടും അതിന്റെ കടുത്ത ലംഘനമാണ് ഇപ്പോൾ നടന്നതെന്ന് എച്ച്.ആർ.ഡബ്ല്യിയു കുറ്റപ്പെടുത്തി.