
ന്യൂയോർക്ക് : നിയന്ത്രണം വിട്ട് ഭൂമിയിലേക്ക് വരുന്ന ചൈനീസ് റോക്കറ്റിന്റെ ഭാഗം മിസൈലിട്ട് തകർക്കേണ്ടി വരില്ലെന്ന് അമേരിക്കൻ പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. . റോക്കറ്റിന്റെ ഭാഗങ്ങൾ ഭൂമിയിൽ സുരക്ഷിതമായ സ്ഥലത്ത് തന്നെ വീഴുമെന്നാണ് കരുതുന്നതെന്നും പെന്റഗൺ വക്താവ് പറഞ്ഞു. ലോംഗ് മാർച്ച് 5 ബി എന്ന റോക്കറ്റിന്റെ പ്രധാന ഭാഗമാണ് ഭൂമിയിലേക്ക് ഇപ്പോൾ തിരിച്ചു വരുന്നത്.
റോക്കറ്റിന്റെ പ്രധാന ഭാഗം പസിഫിക് സമുദ്രത്തിൽ തകർന്നു വീഴുമെന്നാണ് യുഎസ് വ്യോമസേന കരുതുന്നത്. അത് കൊണ്ട് ഭൂമിയിലേക്ക് പതിക്കുന്ന ഭാഗം മിസൈലിട്ട് തകർക്കാൻ അമേരിക്കയ്ക്ക് പദ്ധതിയില്ലെന്നും പെന്റഗൺ ചീഫ് ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു. ഏപ്രിൽ 29 ന് ചൈനീസ് ബഹിരാകാശ നിലയത്തിനു വേണ്ട പ്രധാന മൊഡ്യൂൾ ലക്ഷ്യത്തിലെത്തിച്ചത് ലോംഗ് മാർച്ച് 5 ബി റോക്കറ്റായിരുന്നു
റോക്കറ്റ് ഭാഗം മിസൈലിട്ട് തകർക്കാൻ ഉദ്ദേശമില്ല. ആർക്കും ബുദ്ധിമുട്ടാകാത്ത ഒരു സ്ഥലത്ത്, സമുദ്രമോ അല്ലെങ്കിൽ അതുപോലുള്ള എവിടെയെങ്കിലും പതിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു എന്നാണ് ഓസ്റ്റിൻ സൂചിപ്പിക്കുന്നത്. റോക്കറ്റ് ഭാഗം വീഴാനുള്ള സമയവും സ്ഥലവും വിദഗ്ധർ പരിശോധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ നിലവിൽ മിസൈൽ ഉപയോഗിക്കാൻ പദ്ധതികളൊന്നുമില്ലെങ്കിലും ഭൂമിയിലേക്ക് പാഞ്ഞെത്തുന്ന അവശിഷ്ടങ്ങളെ വെടിവെച്ചിടാൻ അമേരിക്കയ്ക്ക് കഴിവുണ്ടെന്നും ഓസ്റ്റിൻ വെളിപ്പെടുത്തി
.
സമുദ്രത്തിന്റെ തെക്ക് ഭാഗത്ത് ന്യൂസിലാന്റിൽ നിന്ന് അകലെയല്ലാതെ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് റോക്കറ്റിന്റെ പ്രധാന ഭാഗം വീണ്ടും പ്രവേശിക്കുമെന്നാണ് വിദഗ്ദ്ധരുടെ കണക്കുകൂട്ടൽൽ 21 ടൺ ഭാരമുള്ള ഈ ബഹിരാകാശ പേടകത്തിന്റെ അവശിഷ്ടങ്ങൾ ന്യൂയോർക്ക് ഉൾപ്പെടെയുള്ള ഏതെങ്കിലും ജനസാന്ദ്ര പ്രദേശങ്ങളിൽ വീണേക്കുമെന്നായിരുന്നു നേരത്തെയുള്ള കണക്കുകൂട്ടലുകൾ.