വിപ്ലവനായികയ്ക്ക് ഗൗരി എന്ന് പേരിടാൻ ഒരു കാരണമുണ്ട്. കൊച്ചിയിൽ ഈഴവ സമുദായത്തിൽ നിന്ന് ആദ്യമായി ബി.എ പാസായ സ്ത്രീയുടെ പേരാണ് ഗൗരിഅമ്മ. പൊലീസ് ഐ.ജിയായിരുന്ന ഗോപാലിന്റെ ഭാര്യ ചിത്രയുടെ അമ്മയായിരുന്നു അവർ. അച്ഛൻ കളിത്തിപ്പറമ്പിൽ രാമൻ ഒരിക്കൽ അവരെ കാണാൻ ചിറ്റൂരിൽ പോയിരുന്നു. വീട്ടിൽ ചെന്നപ്പോൾ അവരില്ല. വീടും പരിസരവും ബന്ധുക്കളെയും കണ്ടുമടങ്ങി.അതിന് ശേഷം ജനിച്ച ആദ്യത്തെ പെൺകുട്ടിക്ക് അവർ പേരിട്ടു 'ഗൗരി'. അച്ഛൻ ഗൗരിഅമ്മാൾ എന്നാണ് വിളിച്ചിരുന്നത്. ആരെങ്കിലും വന്നാൽ ചാവടിയിലിരുന്ന് ഗൗരിഅമ്മാളേയെന്ന് നീട്ടിവിളിക്കും. ഗൗരി ഉറക്കെ വിളികേൾക്കും. അച്ഛന്റെ വിളികേട്ട് പുറത്ത് നിന്നു വരുന്ന നേതാക്കന്മാരുൾപ്പെടെ ഗൗരി അമ്മാൾ എന്ന് വിളിച്ച് തുടങ്ങി. എന്നാൽ അമ്മ മാത്രം ഗൗരി എന്ന വിളി തുടർന്നു. ഗൗരി എന്ന് വിളിച്ചാൽ താൻ കേട്ട ഭാവം കാണിക്കാറില്ലായിരുന്നെന്ന് ഗൗരിഅമ്മ ആത്മകഥയിൽ പറയുന്നു.