കൊവിഡ് ബാധിച്ച് മരണപ്പെടുന്നവരുടെ എണ്ണം കുത്തനെ ഉയരുകയാണ്. ആശുപത്രിയിൽ എത്തിക്കാൻ വൈകിയതുമൂലവും ചില മരണങ്ങൾ സംഭവിക്കുന്നു.ഇപ്പോഴിതാ തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ഗിരി കുമാർ അത്തരത്തിലൊരു അനുഭവം ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുകയാണ്
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ബഹുമാന്യരെ, ഇത് ഒരു അപേക്ഷ ആണ്... കൊവിഡ് പോസിറ്റീവ് ആകുന്നവർ എത്രയും പെട്ടെന്ന് മറ്റുള്ളവരുടെ സുരക്ഷ കൂടി കരുതി ക്വാറന്റൈൻ സ്വയം ആകണം... ആ വീട്ടുകാരും ടെസ്റ്റ് നടത്തണം,ക്വാറന്റൈൻ ആകണം... കൂടാതെ ആശാവർക്കർമാർ, ഹെൽത്ത് ജീവനക്കാർ, വോളന്റീർസ് എന്നിവർ പറയുന്ന കാര്യങ്ങൾ അനുസരിക്കണം... ഇന്നലെ (09:05:21)ഒരു കോവിഡ് രോഗിക്ക് അസുഖം കൂടിയപ്പോൾ ഉച്ച മുതൽ ആശാവർക്കർമാരും നഴ്സും മുൻകൗൺസിലർ കോമളകുമാരി ടീച്ചർ ഒക്കെ ആവശ്യപ്പെട്ടിട്ടും അദ്ദേഹം ഹോസ്പിറ്റലിൽ പോകാൻ തയ്യാർ ആയില്ല...
ഒടുവിൽ രാത്രി ബോധക്ഷയം വന്നു... ആ വീട്ടിൽ ആകെ ഉണ്ടായിരുന്ന അമ്മ നിസ്സഹായയായി നോക്കിനിൽക്കേണ്ടി വന്നു... അറിഞ്ഞപ്പോൾ തന്നെ സേവാഭാരതി ആംബുലൻസ് വരുത്തി പി പി കിറ്റും ധരിച്ചു ഞാനും കൂടെ ആ വീട്ടിൽ പോയി നോക്കിയപ്പോൾ അദ്ദേഹത്തിന്റെ ശരീരം തണുത്തു തുടങ്ങിയിരുന്നു... വേഗം തന്നെ മെഡിക്കൽ കോളേജ് കോവിഡ് ക്യാഷ്വാലിറ്റിയിൽ കൊണ്ട് എത്തിച്ചുവെങ്കിലും മരണപെട്ടിരുന്നു....
നേരത്തെ മറ്റുള്ളവർ ഹോസ്പിറ്റലിൽ പോകാൻ പറഞ്ഞപ്പോൾ പോയിരുന്നെങ്കിൽ ജീവൻ രക്ഷപെടുമായിരുന്നു... ആംബുലൻസിന്റെ ക്ഷാമവും മറ്റും അറിയാവുന്ന നമ്മൾ രോഗം മൂർച്ഛിക്കുന്നത് വരെ കാത്തിരിക്കരുത്... മകന്റെ അവസ്ഥ കണ്ടു വിഷമിച്ചു കരയുന്ന അമ്മ സമയത്ത് മകനെ ഹോസ്പിറ്റലിൽ എത്തിച്ചില്ല എന്ന് പരാതിപ്പെടുന്നു.
ആ അമ്മയെ കുറ്റം പറയുന്നില്ല... പക്ഷെ ആ മകൻ ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ ആ അമ്മയ്ക്ക് വാർദ്ധക്യത്തിൽ കൈത്താങ്ങായി ഉണ്ടായിരുന്നേനെ....കോവിഡ് രണ്ടാം തരംഗത്തിൽ പേടിയും വേണം ജാഗ്രതയും വേണം നിർദ്ദേശങ്ങൾ അനുസരിക്കുകയും വേണം ... നമ്മുടെ ജീവന് വേണ്ടി മാത്രമല്ല മറ്റുള്ളവർക്ക് വേണ്ടിയും....
അഡ്വ: വി. ജി. ഗിരികുമാർ
കൗൺസിലർ,
പി റ്റി പി വാർഡ്
വിളിച്ചപ്പോൾ തന്നെ സേവാഭാരതി ആംബുലൻസുമായി എത്തിച്ചേർന്ന അരുണിന് നന്ദി...