dialer-tune

ന്യൂ‍ഡൽഹി: ആളുകളോട് വാക്സിൻ എടുക്കാൻ ആവശ്യപ്പെടുന്ന കേന്ദ്രസർക്കാരിന്റെ ഡയലർ ട്യൂൺ സന്ദേശത്തിനെതിരെ ഡൽഹി ഹെെക്കോടതി. മതിയായ വാക്സിൻ ഇല്ലാത്തപ്പോൾ വാക്സിൻ എടുക്കാൻ പറയുന്ന അലോസലപ്പെടുത്തുന്ന സന്ദേശം കേൾപ്പിക്കുന്നത് എത്രകാലം തുടരുമെന്ന് കോടതി ചോദിച്ചു.

ഒരാൾ വിളിക്കുമ്പോൾ ഫോണിൽ അലോസലപ്പെടുത്തുന്ന ഈ സന്ദേശം നിങ്ങൾ കേൾപ്പിക്കുന്നു. ജനങ്ങൾക്ക് നിങ്ങൾ വാക്സിൻ നൽകുന്നില്ല. എന്നിട്ടും നിങ്ങൾ അവരോടു പറയുന്നു വാക്സിൻ എടുക്കൂ എന്ന്. വാക്സിനേഷൻ ഇല്ലാതിരിക്കുമ്പോൾ ആർക്കാണ് വാക്സിൻ നൽകുക. എന്താണ് ഈ സന്ദേശം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും കോടതി ചോദിച്ചു.

വാക്സിനെടക്കുന്നതുമായി ബന്ധപ്പെട്ട സന്ദേശം ഒന്നിലധികം പ്രാവശ്യം കേൾപ്പിക്കുന്നതിനു പകരം കൂടുതൽ സന്ദേശങ്ങൾ തയാറാക്കണമെന്നും കോടതി പറഞ്ഞു. എല്ലാവർക്കും വാക്സിൻ നൽകണമെന്നും കോടതി കൂട്ടിച്ചേർത്തു. ജസ്റ്റിസ് വിപിൻ സാൻഗി, ജസ്റ്റിസ് രേഖ പിള്ള എന്നിവരടങ്ങിയ ബെഞ്ചാണ് ഇത്തരം പരാമർശങ്ങൾ നടത്തിയത്. വീണ്ടും കേസ് പരിഗണിക്കുമ്പോള്‍ ഈ വിഷയത്തിൽ കേന്ദ്രം മേയ് 18ന് മറുപടി നൽകാൻ കോടതി ആവശ്യപ്പെട്ടു.

ഓക്സിജൻ സിലണ്ടർ, ഓക്സിജൻ കോൺസൻട്രേറ്റർ, വാക്സിനേഷൻ എന്നിവയെക്കുറിച്ച് ജനങ്ങളെ ബോധവാൻമാരാക്കാൻ ടെലിവിഷൻ ചാനലുകളിൽ സംപ്രേഷണം ചെയ്യാനാകുന്ന ചെറിയ പ്രോഗ്രാമുകൾ തയ്യാറാക്കാവുന്നതാണ്. ഇതിനായി ടെലിവിഷൻ അവതാരകരെയോ സംവിധായകരെയോ ഉപയോഗിക്കാവുന്നതാണെന്നും കോടതി സൂചിപ്പിച്ചു.