congress-mp-rajeev-satav-

മുംബയ്: മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭ എം.പിയും എ.ഐ.സി.സി സെക്രട്ടറിയുമായ രാജീവ് സാതവ് (46) അന്തരിച്ചു. ഏപ്രിൽ 22ന് രാജീവ് കൊവിഡ് പോസിറ്റീവായിരുന്നു. . പിന്നീട് പരിശോധനയിൽ നെഗറ്റീവായശേഷം ന്യുമോണിയ ബാധിച്ചതിനെ തുടർന്ന് ചികിത്സയിലിരിക്കേയാണ്മരണം. രാഹുൽ ഗാന്ധിയുടെ അടുത്ത അനുയായിയായ രാജീവ്

കോൺഗ്രസ് പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവും ഗുജറാത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറിയുമായിരുന്നു. 2010 മുതൽ 14 വരെ യൂത്ത് കോൺഗ്രസ് അഖിലേന്ത്യ പ്രസിഡന്റായിരുന്നു.

2014ൽ മഹാരാഷ്ട്രയിലെ ഹിംഗോളി മണ്ഡലത്തിൽ നിന്ന് ശിവസേന എം.പി സുരേഷ് വാംഖഡെയെ പരാജയപ്പെടുത്തി ലോക്സഭയിലെത്തിയിരുന്നു. 20 വർഷം ശിവസേന കൈവശം വച്ച കലാംനൂരി അസംബ്ലി മണ്ഡലത്തിൽ വിജയം നേടിയ നേതാവായിരുന്നു രാജീവ്. നിര്യാണത്തിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെയുള്ള പ്രമുഖർ അനുശോചിച്ചു.