ഇൻഡോർ: 18 നും 44നുമിടയിൽ പ്രായമുളളവർക്ക് വാക്‌സിൻ നൽകാനാകില്ലെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അറിയിച്ചത് ഏപ്രിൽ 29നാണ്. മതിയായ വാക്‌സിൻ സംസ്ഥാനത്ത് ഇല്ലാത്തതിനെ തുടർന്നായിരുന്നു ഇത്. എന്നാൽ പിന്നീട് ആവശ്യത്തിന് വാക്‌സിൻ എത്തിച്ച സംസ്ഥാനത്ത് ലഭിച്ച വാക്‌സിൻ സുരക്ഷിതമായി സൂക്ഷിക്കാൻ കഴിഞ്ഞില്ല എന്ന വാർത്തയാണ് ഇപ്പോൾ വരുന്നത്.
ഇൻഡോറിലെ ഭാരത് സെറംസ് ആന്റ് വാക്‌സിൻസ് ലിമിറ്റഡ് എന്ന ഗോഡൗണിൽ സൂക്ഷിച്ചിരുന്ന ലക്ഷക്കണക്കിന് രൂപ വിലവരുന്ന കൊവിഡ് വാക്‌സിനുകളും ബ്ളാക്‌ഫംഗസ് ബാധയ്‌ക്ക് നൽകുന്ന വാക്‌സിനുകളും കത്തി നശിച്ചു. തീപിടുത്തമുണ്ടാകാനുളള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന തീ അണച്ചതായാണ് ലഭ്യമായ വിവരം.