al-aqsa

ഗാസ: വെടിനിർത്തൽ കരാർ പ്രഖ്യാപിച്ച ആദ്യദിവസം തന്നെ ഏറ്റുമുട്ടി ഇസ്രായേലി പൊലീസും പലസ്തീനിയൻ പ്രതിഷേധക്കാരും. ജറുസലേമിലെ അൽ അക്സ പള്ളിയിൽ ജുമുവ നമസ്കാരം ചെയ്യുകയായിരുന്ന വിശ്വാസികൾക്ക് നേരെ ​ഗ്രനേഡ് എറിഞ്ഞപ്പോൾ പലസ്തീനികൾ കല്ലുകളും മോളോടോവ് കോക്ക്റ്റയിലുകളും കൊണ്ടാണ് പ്രത്യാക്രണം നടത്തിയത്.

പ്രതിഷേധക്കാർക്കെതിരെ ഇസ്രായേലി പൊലീസ് റബർ ബുള്ളറ്റും രാസവാതകവും പ്രയോ​ഗിച്ചതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇസ്രയേലും ഹമാസും, ഈജിപ്തിന്റെ മദ്ധ്യസ്ഥതയിൽ ഗാസയിൽ വെടിനിർത്തൽ കരാറിൽ ഏർപ്പെട്ടിട്ട് ഒരു ദിവസം പൂർത്തിയാകുന്നതിന് മുമ്പെയാണ് വെടിനിർത്തൽ കരാർ ലംഘിക്കപ്പെട്ടത്.

Footage coming out of Al-Aqsa Mosque compound. pic.twitter.com/e754CpFAxr

— Arwa Ibrahim (@arwaib) May 21, 2021