kk

കൊല്‍ക്കത്ത: പാർട്ടി വിട്ട് ബി..ജെ..പിയിൽ ചേർന്നതിൽ ക്ഷമാപണവുമായി തൃണണൂൽ കോൺഗ്രസ് മുൻ എം,​എൽ..എ സൊണാലി ഗുഹ..ദീദി ഇല്ലാതെ ജീവിക്കാനാകില്ലെന്നും. തന്നെ തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് എഴുതിയ കത്തിലാണ് ഇക്കാര്യം പറയുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടത് വൈകാരികമായ തീരുമാനമായിരുന്നെന്നും അതില്‍ മാപ്പ് ചോദിക്കുന്നെന്നും സോണാലി പറഞ്ഞു. ട്വിറ്ററിലും അവര്‍ കത്ത് പങ്കുവെച്ചു.

തകര്‍ന്ന ഹൃദയവുമായാണ് കത്തെഴുതുന്നതെന്നും ബി.ജെ.പിയില്‍ ചേര്‍ന്നത് തെറ്റായ തീരുമാനമായിരുന്നെന്നും അവര്‍ വ്യക്തമാക്കി. 'ഒരു മത്സ്യത്തിന് വെള്ളമില്ലാതെ ജീവിക്കാനാകില്ല. അതുപോലെ ദീദിയില്ലാതെ തനിക്കും ജീവിക്കാനാകില്ല. എന്നോട് പൊറുക്കണം, ഇല്ലെങ്കില്‍ തനിക്ക് ജീവിക്കാനാകില്ല. തന്നെ തിരിച്ചുവരാന്‍ അനുവദിക്കണം. നിങ്ങളുടെ സ്‌നേഹത്തില്‍ എന്റെ ബാക്കി ജീവിതം ജീവിക്കണം'- സോണാലി ഗുഹ കത്തില്‍ പറയുന്നു.

നാല് തവണ എം...എല്‍.എയായിരുന്ന ഗുഹ മുഖ്യമന്ത്രിയുടെ നിഴലായി കണക്കാക്കപ്പെട്ടിരുന്ന നേതാവാണ്. തിരഞ്ഞെടുപ്പിൽ ടി.എം.സിയുടെ സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ടതിനെത്തുടര്‍ന്ന് ടിവി ചാനലുകളില്‍ വൈകാരികമായി പ്രതികരിക്കുകയും പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേരുകയുമായിരുന്നു സോണാലി.

ബി.ജെ.പി അര്‍ഹമായ പരിഗണന നല്‍കിയില്ലെന്നാണ് സോണാലി ഇപ്പോള്‍ പറയുന്നു. അവിടെ തന്നെ വേണ്ടാത്തതുപോലെ തോന്നുന്നു. മമതക്കെതിരെ മോശം കാര്യങ്ങള്‍ പറയാന്‍ അവര്‍ എന്നെ നിര്‍ബന്ധിച്ചു. എന്നാല്‍ താനത് ചെയ്തില്ലെന്നും സോണാലി പറഞ്ഞു. മമതയെ നേരിട്ട് കാണാന്‍ ആഗ്രഹമുണ്ടെന്നും മുന്‍ ഡെപ്യൂട്ടി സ്പീക്കറായിരുന്ന അവര്‍ പറഞ്ഞു.