kk

മാഡ്രിഡ്: ആറു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ലാ ലിഗ കിരീടം. ചൂടി അത്ലറ്റിക്കോ മാഡ്രിഡ്. നിര്‍ണായകമായ അവസാന ലീഗ് മത്സരത്തില്‍ വല്ലാഡോളിഡിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്താണ് അത്‌ലറ്റിക്കോ കിരീടത്തില്‍ മുത്തമിട്ടത്. അവസാന ലീഗ് മത്സരത്തില്‍ ജയം നേടാനായെങ്കിലും റയല്‍ മാഡ്രിഡിന് കിരീടം കൈവിട്ടു..

അത്‌ലറ്റിക്കോയുടെ 11-ാം ലീഗ് കിരീടമാണിത്. 38 മത്സരങ്ങളില്‍ നിന്ന് 86 പോയന്റോടെയാണ് അത്‌ലറ്റിക്കോയുടെ കിരീട നേട്ടം. 2013-14 സീസണിലാണ് അവര്‍ അവസാനമായി കപ്പുയര്‍ത്തിയത്.

മത്സരത്തില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു അത്‌ലറ്റിക്കോയുടെ തിരിച്ചുവരവ്. 18-ാം മിനിറ്റില്‍ ത ഓസ്‌കാര്‍ പ്ലാനോയിലൂടെ വല്ലാഡോളിഡാണ് ആദ്യഗോൾ നേടിയത്. 57-ാം മിനിറ്റില്‍ ഏയ്ഞ്ചല്‍ കോറിയയിലൂടെ അത്‌ലറ്റിക്കോ സമനില പിടിച്ചു. 67-ാം മിനിറ്റില്‍ ലൂയിസ് സുവാരസാണ് അത്‌ലറ്റിക്കോയുടെ കിരീടമുറപ്പിച്ച ഗോള്‍ നേടിയത്.

അവസാന മത്സരത്തില്‍ അത്‌ലറ്റിക്കോ പരാജയപ്പെട്ടിരുന്നെങ്കില്‍ ജയത്തോടെ റയൽ കിരീടമുയര്‍ത്താമായിരുന്നു. അത്ലറ്റിക്കോ സമനിലയില്‍ നേടിയിരുന്നെങ്കിലും റയലിനാകുമായിരുന്നു കിരീടം. ഐബറിനെ തകര്‍ത്ത് ബാഴ്‌സലോണ. 79 പോയന്റുമായി പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.