rajiv-gandhi


കേരളകൗമുദി എഡിറ്റോറിയൽ പേജിൽ ( മേയ് 21) ഉല്ലാസ് ശ്രീധർ എഴുതിയ രക്തസാക്ഷിദിനത്തിൽ ഒരു പേരിടൽ ഓ‍ർമ്മ എന്ന ലേഖനം വായിച്ചു. അതിൽ ഇന്ദിരാഗാന്ധിയുടെയും ഫിറോസ് ഗാന്ധിയുടെയും മകൻ രാജീവ് ഗാന്ധിക്ക് പേരിട്ടതിനെക്കുറിച്ച് ഒരു പരാമർശം കണ്ടു. 
ഈ ലേഖനത്തിൽ പറയുന്നത് രാജീവ് ഗാന്ധിക്ക് ഈ പേര് നല്‌കിയത് ജവഹർലാൽ നെഹ്‌റു ആയിരുന്നു എന്നാണ്. എന്നാൽ ഈ പരാമർശത്തിൽ ഒരു പിശകുണ്ട്.
രാജീവ് ഗാന്ധി ജനിച്ചപ്പോൾ കുഞ്ഞിന് എന്ത് പേരിടണമെന്ന് ജവഹർലാൽ നെഹ്‌റു  തന്റെ ഉറ്റസുഹൃത്തും സഹതടവുകാരനും പില്‌ക്കാലത്ത് പ്രജാ സോഷ്യലിസ്‌റ്ര് പാർട്ടിയുടെ അഖിലേന്ത്യാ ചെയർമാനും ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിലെ വൈസ് ചാൻസലറുമായിരുന്ന ആചാര്യ നരേന്ദ്ര ദേവുമായി ജയിലിൽ വച്ച് കൂടിയാലോചിച്ചു. 
നരേന്ദ്ര ദേവ് സംസ്കൃതത്തിൽ അഗാധ പാണ്‌ഡിത്യമുള്ള ആളായിരുന്നു. അദ്ദേഹമാണ് കുഞ്ഞിന് മുത്തശ്ശൻ ജവഹർലാൽ നെഹ്‌റുവിന്റെയും മുത്തശ്ശി കമലാ നെഹ്‌റുവിന്റെയും പിതാവ് ഫിറോസ് ഗാന്ധിയുടെയും പേരുകൾ സംയോജിക്കുന്ന രാജീവ് (കമല) രത്ന (ജവഹർ) ഗാന്ധി എന്ന പേര് ഉചിതമായിരിക്കുമെന്ന് നെഹ്റുവിനോട് നിർദേശിച്ചത് . കൗതുകമുള്ള ഈ യാഥാർത്ഥ്യം അറിയുന്നതിന് വായനക്കാർക്ക് താത്‌പര്യം ഉണ്ടാകുമെന്ന് അറിയാം. അതിനാലാണ് ഇങ്ങനെയൊരു വസ്തുത ചൂണ്ടിക്കാണിച്ചത്.


( ലേഖകൻ ജവഹർ‌ലാൽ നെഹ്‌റു സർവകലാ
ശാലയിലെ മുൻ പ്രൊഫസറാണ് )