hh

കൊൽക്കത്ത: യാസ് ചുഴലിക്കാറ്റ്തീ ബുധനാഴ്ച പുലർച്ചെയോടെ കര തൊടാൻ സാദ്ധ്യത.. അപകട സാദ്ധ്യത കണക്കിലെടുത്ത് ചുഴലിക്കാറ്റ് നാശം വിതയ്ക്കാൻ സാദ്ധ്യതയുള്ള ബംഗാളിലെയും ഒഡിഷയിലെയും പ്രദേശങ്ങളിൽനിന്ന് 10 ലക്ഷത്തിലധികം പേരെ മാറ്റിപ്പാർപ്പിച്ചു. പശ്ചിമ ബംഗാളും ഒഡീഷയും. ബുധനാഴ്ച പുലർച്ചെയോടെ ഒഡിഷയിലെ ഭദ്രാക്ക് ജില്ലയിലെ ധർമ പോർട്ടിന് സമീപം ചുഴലിക്കാറ്റ് കര തൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അയൽസംസ്ഥാനമായ ജാർഖണ്ഡിലും അടിയന്തര സാഹചര്യം നേരിടാൻ മുന്നൊരുക്കം പൂർത്തിയായി.

ഒൻപത് ലക്ഷം പേരെ ബംഗാളിൽ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിക്കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു. . തീരദേശ ജില്ലകളിലെ രണ്ട് ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചുവെന്ന് ഒഡീഷ സർക്കാരും വ്യക്തമാക്കിയിട്ടുണ്ട്.. ചുഴലിക്കാറ്റ് കരതൊടുന്നതിന് ആറ് മണിക്കൂർ മുമ്പും പിമ്പും കനത്ത നാശനഷ്ടങ്ങൾ ഉണ്ടാക്കാനാണ് സാധ്യതയുള്ളത്.

രക്ഷാപ്രവർത്തനവും ദുരന്ത നിവാരണ പ്രവർത്തനങ്ങളും ഏകോപിപ്പിക്കാൻ 74,000ത്തിലധികം ഓഫീസർമാരെയും ജീവനക്കാരെയുമാണ് വിന്യസിച്ചിട്ടുള്ളതെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. രണ്ട് ലക്ഷത്തിലധികം പൊലീസുകാരും സന്നദ്ധ സംഘാംഗങ്ങളും രംഗത്തുണ്ട്. ദേശീയ സംസ്ഥാന ദുരന്ത നിവാരണ സേനകളും സംസ്ഥാനത്ത് ജാഗ്രതയോടെ നിലയുറപ്പിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ കരസേനയുടെ സഹായവും തേടും