മലയാള സിനിമയിലെ തിരക്കഥാകൃത്തുക്കളിൽ ആദ്യ സൂപ്പർ താരമായിരുന്നു ഡെന്നീസ് ജോസഫ്
പ്രിയ ഡെന്നീസ് ജോസഫ് നമ്മെ വിട്ടു പോകുന്നതിനു ഏതാണ്ട് പത്തു ദിവസം മുമ്പ് പങ്കുവച്ച വാട്ട്സാപ്പ് ചിത്രവും ഒപ്പം ഒരു അടിക്കുറിപ്പും ഉണ്ട്.''ഈ പരാക്രമികളെ ഓർമ്മ ഉണ്ടോ?”. ആ പ്രയോഗം എനിക്ക് നന്നേ ഇഷ്ടപെട്ടതു കൊണ്ട് കുറെ നേരം ചിരിച്ചുപോയി. അത് ജോഷിയും ഞാനും ഡെന്നീസും ആയിരുന്നു. ആ ചങ്ങാതി അങ്ങനെയാണ്. മുഖപക്ഷം നോക്കാതെ മനസിൽ വരുന്നത് വെട്ടിത്തുറന്ന് പറയും.
എന്റെ വിരലുകൾക്കിടയിൽ പുകയാതെ നിൽക്കുന്ന 555 സിഗരറ്റ് കണ്ടു അനവധി ആൾക്കാർ വിളിക്കുകയുണ്ടായി.''അപ്പോൾ പണ്ട് പണ്ട് പുകവലിക്കാരൻ ആയിരുന്നു അല്ലേ ?” സത്യത്തിൽ ഡെന്നീസിന്റെ പോക്കറ്റിലെ പാക്കറ്റിൽ നിന്ന് അനുവാദമില്ലാതെ കരസ്ഥമാക്കിയ ഒരു സിഗരറ്റ് ആയിരുന്നു അത്. അതില് കുത്തി നിറച്ച ടുബാക്കോ കത്തുന്നതിനു മുമ്പുള്ള ഗന്ധത്തിനു ഒരു മാസ്മരികത അനുഭവപ്പെടുമായിരുന്നു. അത്രേയൊള്ളൂ, പുകവലി എനിക്ക് ശീലമായിരുന്നില്ല. പിൽക്കാലത്തു, എല്ലാം ഉപേക്ഷിച്ച ഒരു സ്വാത്വികൻ ഡെന്നീസും ആയിട്ടായിരുന്നു എനിക്ക് കൂടുതൽചങ്ങാത്തം.
വരും കാലത്തിനു ഇങ്ങനെയൊരു സ്ക്രീൻ റൈറ്ററുടെ പിറവി ഉണ്ടാവില്ല. മുപ്പതു വയസിനു മുമ്പേ, മലയാള സിനിമയിൽ പിറക്കുന്ന സിനിമകളുടെ ഛായാചിത്രം മാറ്റിക്കുറിച്ചു അയാൾ. ഞാൻ ചോദിച്ചിട്ടുണ്ട് എപ്പോഴോ ”ഡെന്നിസെ നമുക്ക് ചേർന്ന് ഒരു സിനിമ ചെയ്യണം. ഉത്തരം മുഖത്തടിക്കും പോലെ വന്നു. 'അസാധ്യം…"താൻ വേറെ ലെവൽ ആണ്. നമ്മൾ ഒത്തുചേർന്നാൽ ഭൂകമ്പം ഉറപ്പ്’. അത് അദ്ദേഹത്തിന്റെ പച്ചയായ ഭാഷയാണ്. എന്നോട് സഹകരിക്കാനുള്ള ഇഷ്ടക്കേടുകൊണ്ടോ ഒഴിവാക്കാനോ ഒന്നുമായിരുന്നില്ല. എന്റെ ചിന്തകളെ എന്നും ആയിരം നാവുകളോടെ പ്രോത്സാഹിപ്പിച്ചിട്ടേയുള്ളൂ.
'അയ്യർ ദി ഗ്രേറ്റ്’ നെ ഒരു അത്ഭുതമായി പറയാറുണ്ടായിരുന്നു. മലയാള സിനിമയിലെ രണ്ടു മഹാരഥന്മാരുടെ വ്യത്യസ്ത സിനിമകൾ മുഴുവനും തന്നെ ഡെന്നീസിന്റെ സംഭാവനകൾ ആയിരുന്നില്ലേ? ഉപേക്ഷിച്ചു തള്ളിയ മൂലക്കല്ലിനെ സ്വർണ ഗോപുരം ആക്കാനു'ന്യൂ ഡൽഹി"ക്കു കഴിഞ്ഞു. വിൻസെന്റ് ഗോമസിനെ മലയാളിയുടെ ചക്രവർത്തിയാക്കി. എത്രയെത്ര വ്യത്യസ്ത കഥകൾ ഇവർക്കായി ജനിച്ചു. എന്നിട്ടുമെന്തേ അയാൾ അന്തർമുഖനായി? സിനിമാലോകം കണ്ടെത്തേണ്ട ഉത്തരമാണ്.
വിഴുങ്ങിയാൽ തൊണ്ടയിൽ മുഴക്കുന്ന സിനിമകളുടെ പുറകെ ഫാഷൻ പരേഡ് നടത്തുന്ന ഹീറോ സങ്കല്പത്തോട് ആ മഹാരഥൻ വിഘടിച്ചിരിക്കാം. അവസാന ഘട്ടത്തിൽ എപ്പോഴോ ഒരു ഓട്ടോറിക്ഷയിൽ പ്രൊഡ്യൂസർ തോംസൺ ഗ്രൂപ്പിലെ ബാബുവിന്റെ വീട്ടിൽ ഡെന്നീസ് പോവുകയുണ്ടായി. മകളുടെ അഡ്മിഷന് റെക്കമെൻഡേഷനുമായി. മടക്കം ഓട്ടോറിക്ഷയിൽ കയറുന്നതു കണ്ട് കാർ വിട്ടു തരാം എന്ന് ബാബു പറഞ്ഞപ്പോൾ ഡെന്നീസ് ചിരിച്ചുകൊണ്ട് ''ഞാൻ ഓട്ടോയിൽവന്നു ഓട്ടോയിൽ പോട്ടെ. ഞാൻ ഇപ്പോൾ സാധാരണക്കാരൻ ആണ്.”
ഡെന്നീസിന്റെ മരണശേഷം ബാബു എന്നോട് ഇത് പങ്കുവച്ചപ്പോൾ മനസിൽ ഒരു ഭാരം തോന്നി. ആ പാവം മനുഷ്യൻ എങ്ങനെ ജീവിക്കുന്നു എന്ന് മലയാള സിനിമ അന്വേഷിച്ചില്ല!, മരിച്ചുകഴിഞ്ഞപ്പോൾ എങ്ങനെ മരിച്ചു എന്ന് അന്വേഷിക്കുന്നു. എന്തൊരു വിരോധാഭാസം!. ആ നല്ല മനുഷ്യൻ ഉയരങ്ങളിലേ സ്വർഗത്തിലേക്ക് ചിറകടിച്ചു.
ഡെന്നീസ് ജോസഫിന്റെ അകാല വിയോഗം എന്നെ വല്ലാതെ സങ്കടപ്പെടുത്തുന്നു.വളർച്ചയിലും തളർച്ചയിലും എന്റെ ഒപ്പം ഉണ്ടായിരുന്ന സഹോദര തുല്യനായസുഹൃത്ത് ഇപ്പോഴില്ല, എഴുതിയതും സംവിധാനം ചെയ്തതുമായ എല്ലാസിനിമകളിലൂടെയും അദ്ദേഹം ഓർമിക്കപ്പെടും. നിത്യശാന്തി നേരുന്നു.-മമ്മൂട്ടി
എന്റെ പ്രിയപ്പെട്ട ഡെന്നീസിനുവേണ്ടി ഈ വരികൾ കുറിയ്ക്കുമ്പോൾ ഓർമ്മകൾക്രമം തെറ്റി വന്ന് കൈകൾ പിടിച്ചു മാറ്റുന്നപോലെയാണ് തോന്നുന്നത്.തിരക്കഥാലോകത്തെ രാജാവായിരുന്നു ഡെന്നീസ്. ആ രാജാവിന്റെ മക്കളായി പിറന്നഒട്ടേറേ കഥാപാത്രങ്ങൾക്ക് ജീവൻ നൽകാനുള്ള ഭാഗ്യം സിദ്ധിച്ച ഒരാളാണ് ഈഞാനും. സൗമ്യമായ പുഞ്ചിരിയിൽ ഒളിപ്പിച്ചുവെച്ച, തിരിച്ചൊന്നുംപ്രതീക്ഷിക്കാതിരുന്ന സ്നേഹമായിരുന്നു ഡെന്നീസ്. വെള്ളിത്തിരകളെത്രസിപ്പിക്കുന്ന എത്രയെത്ര ചടുലൻ കഥകൾ, വികാര വിക്ഷോഭങ്ങളുടെ തിരകൾഇളകിമറിയുന്ന സന്ദർഭങ്ങൾ, രൗദ്രത്തിന്റെ തീയും പ്രണയത്തിന്റെ മധുരവുംവേദനയുടെ കണ്ണീരുപ്പും നിറഞ്ഞ സംഭാഷണങ്ങൾ. ആർദ്രബന്ധങ്ങളുടെ കഥകൾ തൊട്ട്അധോലോകങ്ങളുടെ കുടിപ്പക ൾ വരെ.-മോഹൻലാൽ