syrian-president

ഡമസ്കസ്: സിറിയയിൽ തുടർച്ചയായ നാലാം തവണയും പ്രസിഡന്റ് പദത്തിലേറി ബശ്ശാറുൽ അസദ്. നാലു ലക്ഷം പേരുടെ മരണത്തിനും ദശലക്ഷങ്ങളുടെ പലായനത്തിനും കാരണമായ ആഭ്യന്തര യുദ്ധം ആരംഭിച്ച ശേഷം നടക്കുന്ന രണ്ടാം തിരഞ്ഞെടുപ്പാണിത്. അസദിന് 95.1 ശതമാനം വോട്ട് ലഭിച്ചെന്ന്സിറിയയിൽ തുടർച്ചയായ നാലാം തവണയും പ്രസിഡന്റ് പദത്തിലേറി ബശ്ശാറുൽ അസദ് പാർലമെന്റ് സ്പീക്കർ അറിയിച്ചു. മുൻ സഹമന്ത്രി അബ്ദുല്ല സാലം അബ്ദുല്ല, മഹ്മൂദ് മർഹി എന്നിവർ എതിരാളികളായി രംഗത്തുണ്ടായിരുന്നെങ്കിലും ഇരുവർക്കും ലഭിച്ചത് അഞ്ചു ശതമാനത്തിൽ താഴെ മാത്രമാണ് വോട്ട് ലഭിച്ചത്. ഇരുവരും അസദിന്റെ നോമിനികളായിരുന്നുവെന്ന് വ്യാപക ആരോപണവുമുയർന്നിരുന്നു.

സിറിയയിലെ തിരഞ്ഞെടുപ്പിൽ കൃത്രിമമുണ്ടെന്ന് നേരത്തെ അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങൾ ആരോപണമുന്നയിച്ചിരുന്നു. ഇതിനി മുമ്പ് 2014ലാണ് രാജ്യത്ത് തിരഞ്ഞെടുപ്പ് നടന്നത്.